ബെംഗളൂരുവില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തില്‍ വര്‍ധന; ഒറ്റ ദിവസത്തില്‍ വര്‍ധിച്ചത് 284 മേഖലകള്‍

ബെംഗളൂരു : ബെംഗളൂരുവിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം നിയന്ത്രിത മേഖലകളിലും വർധനവ്. കഴിഞ്ഞ ഞായറാഴ്ചവരെ 3168 മേഖലകളായിരുന്നു കണ്ടെയിൻമെൻ്റ് പ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച്ച പുറത്തുവിട്ട കോവിഡ് ബുള്ളറ്റിൻ പ്രകാരം 287 പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി 3452 ആയി. നഗരത്തിൽ ഇതുവരെ 4616 പ്രദേശങ്ങളായിരുന്നു കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രോഗികളുടെ എണ്ണം കുറയുന്നതിനനുസരിച്ച് ഇതിൽ 1164 സോണുകൾ ഒഴിവാക്കപ്പെട്ടു. ബെംഗളൂരിലെ 198 വാർഡുകളിൽ 138 വാർഡുകളിലും 50 ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗത്ത് സോണിലാണ് നിലവിൽ ഏറ്റവൂം കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് 1199 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. വെസ്റ്റ് സോണിൽ 698, ഈസ്റ്റ് – 522, ബൊമ്മനഹള്ളി 335, യലഹങ്ക 22, ആർ ആർ നഗർ 44, ദാസറഹള്ളി 5 എന്നിങ്ങനെയാണ് ചികിത്സയിലുള്ള രോഗികളുടെ കണക്ക്.
ബെംഗളൂരുവിൽ ഇതു വരെ രോഗം സ്ഥിരീകരിച്ചത് 20969 പേർക്കാണ്. ഇതിൽ 4992 പേർക്ക് രോഗം ഭേദമായി. 15599 പേരാണ് ചികിത്സയിൽ ഉള്ളത്. 378 പേർ മരണപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.