ബെംഗളൂരുവിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം കുറഞ്ഞു

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ നേരിയ കുറവ്. രോഗം സ്ഥിരീകരിച്ച കേസുകളുടെ അടിസ്ഥാനത്തിൽ നേരത്തെ 16669 ആയിരുന്നത് വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം 16497 ആയി. 172 കണ്ടെയിൻമെൻ്റ് സോണുകളാണ് ഒഴിവാക്കപ്പെട്ടത്. നഗരത്തിൽ ഇതുവരെ ഏർപ്പെടുത്തിയത് 38 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു. ഇതിൽ രോഗം ഭേദമായ വരുടെ എണ്ണത്തിനനുസരിച്ച് 21626 സോണുകൾ ഒഴിവാക്കപ്പെട്ടു.
നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് സൗത്ത് സോണിലാണ്. ഏറ്റവും കുറവ് ദാസറഹള്ളിയിലും. ഏറ്റവും കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത് വെസ്റ്റ് സോണിലാണ് ഇവിടെ 3802 ഇടങ്ങളാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചത്. സൗത്ത് 3046, ഈസ്റ്റ് 2670, ആർ ആർ നഗര 2074, മഹാദേവ പുര 1664, ബൊമ്മനഹള്ളി 1487, യെലഹങ്ക 903, ദാസറഹള്ളി 841 എന്നിങ്ങനെയാണ് നിലവിലുള്ള കണ്ടെയിൻമെൻ്റ് സോണുകളുടെ കണക്ക്
ബിബിഎംപിയുടെ വെള്ളിയാഴ്ചത്തെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബെംഗളൂരുവിൽ രോഗം ബാധിച്ചവരുടെ എണ്ണം 102770 ആണ്. ഇതിൽ 66602 പേർക്ക് രോഗം ഭേദമായി. 1636 പേർ മരിച്ചു. 34532 പേർ ചികിത്സയിലാണ്.
Main Topic : Containment zones BBMP
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
