മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സർജാപുരയിലും, ഹെബ്ബാളിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധിച്ചേക്കും. റെഡ് ലൈനിൽ ഉൾപ്പെടുന്ന പദ്ധതി സർജാപുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കും. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമായിരിക്കും റെഡ് ലൈൻ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ ഭാഗത്തെ കെട്ടിടങ്ങൾ, സ്ഥലം എന്നിവയ്ക്ക് ആവശ്യകത ഏറും.
നിരവധി ടെക് സ്ഥാപനങ്ങൾ ഈ റൂട്ടിലുണ്ട്. ഇക്കാരണത്താൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഐടി – ടെക് പ്രൊഫഷണലുകൾ വാടക വീടുകൾക്കായി മുൻഗണന നൽകുന്നത് ഈ പ്രദേശങ്ങളിലാണ്. 28,405 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് ഏകദേശം 776 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ മാത്രം 5000 കോടി രൂപ വേണ്ടിവരും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പദ്ധതിക്കായി പണം നൽകുന്നതിനൊപ്പം ബഹുരാഷ്ട്ര ഏജൻസികളിൽ നിന്നും സഹായം തേടും.
10,485 കോടി രൂപ (ചെലവിൻ്റെ 35 ശതമാനത്തിലധികം) ഫണ്ടിങ് ഏജൻസികളിൽ നിന്നാണ് സ്വീകരിക്കുക. ബാക്കിയുള്ള തുക ഇക്വിറ്റി, ഭൂമി ഏറ്റെടുക്കൽ, കടം, ജിഎസ്ടി റീഇംബേഴ്സ്മെൻ്റ് എന്നിവയിലൂടെ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കണ്ടെത്തും. റെഡ് ലൈനിൽ ഇബ്ലൂർ, അഗ്ര, ഡയറി സർക്കിൾ, കെആർ സർക്കിൾ, ഹെബ്ബാൾ എന്നിവിടങ്ങളിൽ അഞ്ച് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro's red line linking Sarjapur to Hebbal to impact property rentals



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.