രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. 23കാരി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിന് കൈമാറിയിരുന്നു.

വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിഗുരുതരമായ ഈ പരാതിയില്‍ വാദം പൂർത്തിയാക്കിയത് അടച്ചിട്ട മുറിയിലായിരുന്നു.

രാഹുലിനെതിരെ പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത് കടുത്ത അതിക്രമങ്ങളാണ്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യർത്ഥനയും പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്ത ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

രാഹുലിൻ്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസില്‍ വെച്ച്‌, “എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന്” രാഹുല്‍ പറഞ്ഞതായും, ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച്‌ വെറുതെ വിടണമെന്ന് അപേക്ഷിച്ചിട്ടും രാഹുല്‍ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്.

ആക്രമണത്തില്‍ മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തില്‍ മുറിവുകളുണ്ടായി എന്നും പെണ്‍കുട്ടി മൊഴി നല്‍കി. രാഹുലിനെ പേടിച്ച്‌ പരാതി നല്‍കാൻ വൈകിയെന്നും യുവതി വ്യക്തമാക്കി. ഈ കടുത്ത ആരോപണങ്ങള്‍ക്കിടയിലും തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി എം.എല്‍.എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്.

SUMMARY: Second rape case against Rahul; Court grants anticipatory bail with conditions

Hot this week

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: തൃശൂരില്‍ വിദ്യാർഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന...

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്‌എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം...

ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; എം.ആര്‍. അജിത്കുമാറിന്‍റെ ഓഫീസില്‍ എസ്‌ഐടി പരിശോധന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച കേസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം: കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: തൃശൂരില്‍ വിദ്യാർഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന...

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്‌എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം...

ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; എം.ആര്‍. അജിത്കുമാറിന്‍റെ ഓഫീസില്‍ എസ്‌ഐടി പരിശോധന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച കേസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ...

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ‍്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തില്‍ തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന്...

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories