ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പരിശീലകന് തന്റെ നഗ്ന ചിത്രം അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വാട്സാപ്പ് ചാറ്റ് കണ്ട മുത്തശ്ശി കുട്ടിയോട് കാര്യം ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
രണ്ട് വർഷം മുൻപാണ് പെൺകുട്ടി സ്‌പോർട്‌സ് സെന്ററിൽ ചേർന്നത്. ഇതിനു പിന്നാലെ പെൺകുട്ടിയെ പരിശീലകൻ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തമിഴ്നാട് സ്വദേശിയായ പ്രതി സമ്മതിച്ചു. പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് സെന്ററിൽ പരിശീലനം നേടുന്ന മറ്റു പെൺകുട്ടികളുടെയും മൊഴി ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: ARREST | RAPE
SUMMARY: Badminton coach arrested fpr raping minor
തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25…
കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ്…
ന്യൂഡൽഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ച് അമിത് ഷാ. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി…
കണ്ണൂര്‍: ചക്കരക്കല്ലില്‍ അച്ചാറില്‍ ഒളിപ്പിച്ച് ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവരാണ്…
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക…
ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലിൽ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍. പ്രദേശത്തെ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം.…