ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ചെന്നൈ നീലങ്കരയില്‍ സ്ഥിതിചെയ്യുന്ന വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ ബോംബ് സ്‌ക്വാഡും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
ബോംബ് നിർവീര്യമാക്കല്‍ സ്ക്വാഡും സ്നിഫർ ഡോഗുകളും ചേർന്ന് വീട്ടില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഇത് ഒരു വ്യാജ ഭീഷണിയാണ് എന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെപ്റ്റംബർ 27-ന് വിജയ് നേതൃത്വം നല്‍കിയ കരൂർ റാലിയില്‍ ഉണ്ടായ തിരക്കിനിടയില്‍ 41 പേർ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് വിജയ്ക്കുനേരെ വിമർശനങ്ങളും ഭീഷണിയും നേരിടാൻ ഇടയായത്. അന്നത്തെ പരിപാടിയില്‍ 10,000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. വിജയ് എട്ടുമണിക്കൂർ വൈകിയെത്തിയതും അപകടത്തിന് കാരണമായെന്ന് പോലീസിൻ്റെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.
SUMMARY: Bomb threat against Vijay’s house
കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.…
ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ…
ബെംഗളൂരു: മടിക്കേരിയിലെ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടുത്തത്തില്‍ ഏഴ് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു. കടകേരിയിലെ ഹര്‍ മന്ദിര്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ വ്യാഴാഴ്ച…
ബെംഗളൂരു: അണുബാധയെ തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തീവ്രപരിചരണ…
ന്യൂഡല്‍ഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 450 കിലോമീറ്ററിലേറെ പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും…
സ്റ്റോക്കോം: ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകായ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. 1954ല്‍ തെക്ക് കിഴക്കൻ…