ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷിന്റെ (30) പെൺകുഞ്ഞാണ് മരിച്ചത്. ഹാവേരിയിലെ ജില്ലാ ആശുപത്രിയിലെ വനിതാ-ശിശു വിഭാഗത്തിലാണ് സംഭവം.
പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലാത്തതിനാല്‍ ആശുപത്രി വരാന്തയിലാണ് രൂപ പ്രസവിച്ചത്. തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവ വേദന രൂക്ഷമായിട്ടും കിടക്ക നൽകിയില്ലെന്നും മതിയായ ചികിത്സ ഒരുക്കിയില്ലെന്നും ബന്ധുക്കൾ പറയുന്നു. സംഭവം ചർച്ചയായതോടെ ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടിലെന്ന്ആശുപത്രി അധികൃതര്‍ പറഞ്ഞു.
SUMMARY: Child Welfare Committee registers case after woman’s baby dies after giving birth in hospital corridor














