ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ പരാതിയിന്മേലാണ് കോടതി വിധി. ദിൽമിൽ മാട്രിമോണി പോർട്ടലിനാണു പിഴ വിധിച്ചിരിക്കുന്നത്. 60, 000 രൂപയുടെ പിഴയാണ് അടക്കേണ്ടത്.
ഇക്കഴിഞ്ഞ മാർച്ച് 17ന് വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. ഇതിനായി മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. പോരാത്തതിന് വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായും കൊടുത്തു. ഇതേ തുടർന്ന് 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്നും പോർട്ടൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബാലാജിക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്തുവാൻ ദിൽമിൽ മാട്രിമോണിക്ക് സാധിച്ചിരുന്നില്ല.
ഇതോടെ വിജയകുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷേ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ വിജയകുമാറിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 9ന് വിജയകുമാർ ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പോർട്ടൽ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ വിജയകുമാർ സമീപിച്ചത്.
TAGS: BENGALURU | COURT
SUMMARY: Bengaluru man sues matrimony firm for failing to find match for son, gets Rs 60k relief
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…