കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9430 രൂപയും 14 കാരറ്റിന് 50 കുറഞ്ഞ് 7350 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 4750 രൂപയുമായി.
ഇന്നലെ രണ്ടുതവണയാണ് സ്വര്‍ണവില കുറഞ്ഞത്. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതോടെയാണ് ഇന്ത്യയിലും സ്വര്‍ണവില കുറഞ്ഞത്. സ്വര്‍ണവില ഈ മാസം ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായിരുന്നു. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയുമായിരുന്നു വില.
ചൊവ്വാഴ്ച രാവിലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകീട്ട് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ പവന് 1,520 രൂപ വര്‍ധിച്ച് 97,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,170 രൂപയായിരുന്നു വില. വൈകീട്ട് പവന് 1,600 രൂപ കുറഞ്ഞ് 95,760 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയുമായിരുന്നു. രണ്ടു ദിവസമായി ഇടിവ് രേഖപ്പെടുത്തിയതിനുശേഷമാണ് ചൊവ്വാഴ്ച രാവിലെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയ്ക്കുശേഷം സ്വര്‍ണവില കുറയുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 97,360 രൂപയാണ് ചൊവ്വാഴ്ച രാവിലെയും രേഖപ്പെടുത്തിയത്.
SUMMARY: Gold prices fell today