തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിൽ കൂടി വടക്കു കിഴക്കൻ ദിശയിലേക്ക് നീങ്ങി മധ്യകിഴക്കൻ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനെല്ലാം പുറമെ, ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തുലാവര്‍ഷത്തിലെ ഇടിയോട് കൂടിയ മഴ ഇപ്പോള്‍ കാലവര്‍ഷ മഴയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ തായ്ലന്‍ഡ് നിര്‍ദേശിച്ച ‘മോന്ത’ എന്ന പേരിലാണ് ഇത് അറിയപ്പെടുക. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന ആന്റമാന്‍ കടലിന്റെയും മുകളിലുണ്ടായ ചക്രവാതച്ചുഴി ഇതിനകം തന്നെ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത ദിവസങ്ങളില്‍ പടിഞ്ഞാറ്-വടക്ക് ദിശയില്‍ നീങ്ങി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നും ഒക്ടോബര്‍ 25നകം തീവ്ര ന്യൂനമര്‍ദമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഒക്ടോബര്‍ 27ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ഇത് രൂപപ്പെടാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി..ശക്‍തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
SUMMARY: Heavy rains expected in Kerala














