ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഡല്‍ഹി കോടതി തള്ളി. വികാസ് ത്രിപാഠി എന്ന വ്യക്തിയാണ് ഈ ആവശ്യവുമായി ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നത്.
1980-ല്‍ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1983 ഏപ്രിലില്‍ ആണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത്. 1983 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി വോട്ട് ചെയ്തിരുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് ആയിരുന്നു ഇത്.
ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. 1980-ല്‍ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയത് ചില വ്യാജ രേഖകള്‍ സമർപ്പിച്ചാണെന്നും ഇത് തിരിച്ചറിയാവുന്ന കുറ്റകൃത്യമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതിയത് പരിഗണിച്ചില്ല. തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി ഹർജി തള്ളിയത്.
SUMMARY: High Court rejects plea to register FIR against Sonia Gandhi in citizenship complaint