ശ്രീനഗർ : ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉസ്മാനെയാണ് വധിച്ചത്. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാൻമാർക്കും രണ്ട് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മുകാശ്മീരിലെ അനന്ത് നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. രണ്ട് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.
ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിലും സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് ഭീകരാക്രമണം നടന്നിരുന്നു. ഒരു ഡോക്ടറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു.
<BR>
TAGS : JAMMU KASHMIR | ENCOUNTER
SUMMARY : Jammu and Kashmir: Fugitive Pakistani terrorist killed in encounter with security forces