കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി ജഡ്ജി സ്റ്റുഡിയോയിലെത്തി. നിർമ്മാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എൻ നഗരേഷാണ് സിനിമ കാണാൻ എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.
ദൈവത്തിന് അപകീർത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിന് ഹർജി വീണ്ടും കോടതി പരിഗണിക്കും. പ്രധാന കഥാപാത്രത്തിൻ്റെ പേര് ദൈവത്തിൻ്റെ പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകി എന്ന പേര് മാറ്റിയാല്‍ മാത്രമേ സർട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണ് സെൻസർ ബോർഡിൻ്റെ നിലപാട്.
SUMMARY: Janaki vs State of Kerala; High Court judge arrives to watch the film