Thursday, January 1, 2026
19.9 C
Bengaluru

ചാഞ്ഞു പെയ്യുന്ന മഴയിലൂടെ

മലയാളിക്ക് മഴയില്ലാതെ ജീവിതമില്ലെന്ന് പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്‌. മഴ വലിയൊരു പുസ്തകമാണ്‌. കരിമുകിൽത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച പുസ്തകം. മിഴിതുറക്കുന്ന കാലത്തിന്റെ നെറ്റിയിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികൾ. വേനലിലും വർഷത്തിലും പെയ്യുന്ന മഴക്ക് വ്യത്യസ്ത താളം. കവികൾ ഒട്ടു മിക്കപേരും മഴയെ പ്രതീകമാക്കി ജീവിതാവസ്ഥകളെ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. മേഘജാലത്തിന്റെ മാസ്മരികതയിൽ നൃത്തമാടി ഭൂമിയിലേക്കിറങ്ങിവരുന്ന മഴ ശാന്തയും രൗദ്രയുമാണ്‌. ചിലപ്പോഴൊക്കെ പതിഞ്ഞ ശബ്ദത്തിൽ തുടങ്ങി ഉച്ചസ്ഥായിയിലെത്തി വീണ്ടും മന്ദഗതിയിലായി മടങ്ങുന്നവൾ. ഇടയ്ക്കൊക്കെ ചരൽ ക്കല്ലുകൾ വാരിയെറിഞ്ഞ് വീടിന്നകത്തളങ്ങളിലേക്ക് ഞൊറിവുകളുള്ള വെള്ള പാവാടയണിഞ്ഞ് വന്ന് അപ്പാടെ വിഴുങ്ങന്നവൾ. പലപ്പോഴും നവരസങ്ങളിൽ ആടുന്നവളാണ്‌ മഴയെന്ന് തോന്നിയിട്ടുണ്ട്‌. മലയാള കവികൾക്കെന്നും മഴ എഴുത്തിന്റെ സമ്പന്നതയാണ്‌. ഓരോരുത്തരുടേയും ഭാവനയ്ക്കനുസരിച്ച് മഴഭാവങ്ങൾ വിടരുന്നു.

വളരെ മുമ്പു വായിച്ച ഒരു കവിതയാണ്‌ കവി റോസ്മേരിയുടെ“ചാഞ്ഞുപെയ്യുന്ന മഴ” എന്ന രചന. വാർദ്ധക്യത്തിലെത്തിയ ഒരാളുടെ പ്രണയവുമായാണ്‌ എഴുത്തുകാരി ആ കവിതയെ ബന്ധപ്പെടുത്തിയിട്ടുള്ളത്‌. മഴ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ മഴയെ ചാഞ്ഞും ചെരിഞ്ഞും തിരശ്ച്ചീനമായും ലംബമായുമെല്ലാം ക്രമീകരിക്കാം. എഴുതുന്നവരുടെ ചോദനകൾക്കനുസരിച്ച്‌.

സ്ത്രീയുടെ സാമൂഹികപരിമിതികൾ മുറിച്ചുകടക്കുന്ന എഴുത്തുകാരികളാണ്‌ ഇന്നധികവും. ആ ഒരു ത്വര റോസ്മേരിയെന്ന കവിയിലും ഉണ്ട്‌. കവിതയിലൂടെ ആധുനികതയുടെ മുഖം ജ്വലിപ്പിയ്ക്കാനവർ ശ്രമിക്കുന്നു. ബോധത്തിന്റെ ഉന്നതതലങ്ങളേക്കാൾ ശാദ്വലമായ സമതലങ്ങളിൽ ആ വരികൾ ഒഴുകുന്നു. മഴയിലൂടെ അനുഭൂതിയുടെ സാന്ദ്രമധുരമായ ഇടങ്ങൾ തേടുകയാണ്‌ കവി.

പ്രണയം എന്ന വികാരം ഏതുകാലത്തും മനുഷ്യനുള്ളിലുണ്ട്‌. പ്രണയത്തിന്‌ ജാതിമതങ്ങളോ സാമ്പത്തികമോ പ്രശ്നമല്ല. ജൈവികമായ ചോദന സമാനഹൃദയരിൽ ഉണർത്തുന്ന വികാരം എന്നും പറയാം. കേവലപ്രണയങ്ങൾക്കപ്പുറം പ്രണയത്തിന്‌ ഉയർന്ന വിതാനവുമുണ്ട്‌.

ചാഞ്ഞുപെയ്യുന്ന മഴയോട് വാർദ്ധക്യത്തിലെത്തിയ ഒരാളുടെ പ്രണയത്തെ ഉപമിക്കുന്നതാണ് ഈ കവിതയുടെ അകം എന്നാദ്യം പരാമർശിച്ചുവല്ലൊ. ആ പ്രണയം അടിവേരുകളിലേക്കെത്താതെ ഉപരിപ്ളവം മാത്രമാണെന്നാണ് കവിയുടെ കണ്ടെത്തൽ. പക്ഷെ പുൽത്തുമ്പുകളെ ഈറനാക്കാൻ ആ പ്രണയത്തിന്‌ (മഴക്ക്) കഴിയുന്നുണ്ട്. സുഖശീതളമായ ഒരു കാറ്റിന്റെ തലോടൽ പോലെ അതിന്‌ കൂടുതൽ വാൽസല്യഭാവമാണ്‌ നിറയുന്നത്‌. പരോക്ഷമായി സ്ത്രീപുരുഷസ്നേഹത്തിന്റെ വൈകാരികഭാവങ്ങളെത്തന്നെയാണ്‌ കവി വിവക്ഷിക്കുന്നത്. ചാഞ്ഞുപെയ്യുന്ന മഴക്ക് മനസ്സിന്റെ വികാരങ്ങളെ ഉണർത്താനോ, പ്രകമ്പനംകൊള്ളിക്കാനോ കഴിയുന്നില്ല. അത് ശരക്കണ്ണീർ പൊഴിച്ചുകൊണ്ട് മണ്ണിന്റെ ഉപരിതലങ്ങളെ മാത്രം സ്പർശിച്ച് കടന്നുപോകുന്നു. ഭ‍ൂമിയുടെ ഗർഭഗൃഹത്തിലേക്കാഴ്ന്നിറങ്ങും മുമ്പെ പെയ്തു മടങ്ങുന്നു.

യൗവ്വനം നഷ്ടമായ മനസ്സിൽ നിലാവിറങ്ങാത്ത രാത്രിയിൽ കടൽത്തീരത്തെ നനഞ്ഞ മണ്ണിലിരുന്ന്, ചീറിയടിയ്ക്കുന്ന തണുത്ത ഉപ്പു കാറ്റിന്നഭിമുഖമായിരുന്ന് പ്രണയിനി കാമുകനോട് പറയുന്നു, പ്രഭോ യൗവ്വനത്തിൽ കോരിത്തരിപ്പിച്ച ശൈത്യരാവുകളുടെ അന്ത്യയാമങ്ങളോ, പരസ്പര ലയനത്തിൻ്റെയന്ത്യത്തിൽ സീല്ക്കാരത്തോടെ വീശിയലറുന്ന സമുദ്ര വാതങ്ങളോ വേണ്ട. കാരണം കാറ്റിന്റെ വാൾ നിഷ്ഠുരം പ്രഹരിക്കുമ്പോൾ പങ്കാളിയുടെ നെഞ്ചിനുള്ളിലെ തകർന്ന വിജാഗിരികളുടെ കരച്ചിൽ അവൾ കേൾക്കുന്നുണ്ട്‌. അത് തന്നെ വേദനിപ്പിക്കുന്നുവെന്നും പറയുന്നു. പരസ്പരം മനസ്സിലാക്കുന്നത് കൂടിയാണ്‌ പ്രണയം. അതൊരാളുടെ മാത്രം അവകാശമോ, പിടിവാശിയോ, ഇഷ്ടമോ അല്ല. പാരസ്പര്യത്തിൻ്റെ ജനാധിപത്യബോധം കൂടിയാണ്‌. പ്രണയമെന്നത് കേവലം ശാരീരികാവശ്യം മാത്രമല്ല. പ്രണയം പ്രകൃതിയോടും താദാത്മ്യം പ്രാപിച്ച് കിടക്കുന്നു. മനുഷ്യന്റെ ഓരോ കാലവും പ്രകൃതിയ് ക്കനുസരിച്ച് പരിവർത്തനാത്മകമാവുന്നു. ഋതുക്കളിലെ മാറ്റം മാനസികമായും ശാരീരികമായും മനുഷ്യനേയും ബാധിയ്ക്കും. അതുകൊണ്ട് തന്നെ കവി ഭാഷ ഇപ്രകാരമാവുന്നു,“നേരിയ ചൂടു തങ്ങിനില്ക്കുന്ന പ്രഭാതങ്ങളിൽ നമുക്കു ശവകുടീരങ്ങളിലെ ചാരുബഞ്ചുകളിൽ നിശ്ശബ്ദരായിരുന്ന് ബദാം മരത്തിന്റെ പഴുത്തിലകളടർന്നുവീഴുന്നതും, കല്ലറകളുടെ തണുത്ത പ്രതലങ്ങളിൽ കാതു ചേർത്ത് ആത്മാക്കൾ പതിഞ്ഞ സ്വരത്തിൽ പിറുപിറുക്കുന്നതും കേട്ടുകൊണ്ടിരിക്കാമെന്ന്”. ഈ വാക്കുകളിൽ ഇലകൾ പൊഴിയുന്ന ജീവിത സായന്തനത്തിൻ്റ ചിത്രം തെളിയുന്നു. മനസ്സിൻ്റെ അദമ്യമായ അഭിലാഷങ്ങൾ ക്കുമുന്നിലുള്ള കുന്നിനെയോർത്ത് വിഷാദഭരിതനായി നില്ക്കുന്ന കഥാപാത്രത്തെ യാഥാർത്ഥ്യത്തിൻ്റെ വാസ്തവികത ഇപ്രകാരം ബോധ്യപ്പെടുത്തുന്നു. ”ഈ ഗിരിശൃംഗങ്ങളെമറികടക്കാൻ ഏതു മൃതസഞ്ജീവനി പകർന്ന് തളർന്ന യോദ്ധാവിനെ എങ്ങനെ അശ്വാരൂഢനാക്കാം എന്നോർത്ത് വ്യഥിതനാകാതെ തന്റെ വലം കൈ പിടിച്ചാലും എന്ന് പറയുന്നതിലെ കരുതൽ എത്ര മനോഹരമായാണ്‌ പ്രതീകവല്ക്കരിച്ചിരിയ്ക്കുന്നത്. അനാവശ്യ ചിന്തകളിലിനി അലയേണ്ടതില്ല എന്ന താക്കീത് കൂടി ആ വരികളിൽ അന്തർഭവിച്ചിരിയ്ക്കുന്നു. മുന്നിലിനി വിശ്രമത്തിൻ്റെ പാതയാണ്. അതിനാൽ തന്നെ ആയാസരഹിതമായി താഴ് വരകളിലൂടെ സഞ്ചരിക്കാം. തളരുമ്പോൾ സാലവൃക്ഷങ്ങളുടെ തണലിൽ ചെറുകാറ്റിൻ്റെ സ്പർശമേറ്റ് വിശ്രമിക്കാമെന്ന് ഓർമ്മപ്പെടുത്തുന്നു.

ജീവിതത്തിൻ്റെ തൊട്ടടുത്ത ഊഴം തങ്ങളെ തേടിവരുന്ന മൃത്യുവിന്റെ ഭീതിദമായ തേരട്ടക്കാലുകളുമായി അരിച്ചിറങ്ങുന്ന തണുപ്പാണ്‌. കാമത്തിന്റെ കൊടുങ്കാറ്റുകളെ ചിറകിലൊതുക്കിനിർത്തി ആലിംഗനം ചെയ്യുമ്പോൾ യൗവനത്തിന്റെ സുഗന്ധലേപനങ്ങളല്ല,മറിച്ച് തലതിരിച്ചിലുണ്ടാക്കുന്ന പ്രാചീനതയുടെ ചൂരാണ്‌ നാമറിയുന്നതെന്ന ദർശനത്തിലേക്ക് കവിത തിരിയുന്നു. ജീവിതത്തിന്‌ സ്ഥായിയായ ഒരു നിലനിൽപ്പില്ല. അതിന്റെ നില ആരോഹണാവരോഹണങ്ങളിലൂടെയാണ്. ഓരോ സന്ദർഭത്തിന്നനുസരിച്ച് ജീവിതത്തിൽ സമരസപ്പെടേണ്ടതും, അതിൽ സമാധാനം കണ്ടെത്തേണ്ടതും നിലനിൽപ്പിന് അനിവാര്യമാണ്. അത് ചാക്രികമാണ്. തളിർക്കലും, വിരിയലും, കൊഴിയലും ഉണ്ട്. ആ യാഥാർത്ഥ്യബോധത്തോടെത്തന്നെ വേണം ജീവിതത്തെ സ്വീകരിക്കാനെന്ന അടിയൊഴുക്കുകൾ കവിതയിലൂടെ ഉരുത്തിരിഞ്ഞുവരുന്നു. കാമം മാത്രമല്ല പ്രണയം. അത് ഏതവസ്ഥയിലൂടെ കടന്നുപോകുമ്പോഴും എങ്ങനെയൊക്കെ മാറ്റിമറിയ്ക്കപ്പെടാമെന്നു കൂടി ഉദ്ബോധിപ്പിക്കുന്നു. പഴുപ്പധികമായ പഴമയുടെ ഗന്ധത്തെ കവി ഉപമിക്കുന്നത്‌ കലവറപ്പഴുക്കലുകളുടെ പൂതലിച്ച ഗന്ധത്തോടാണ്‌. ആ ഗന്ധം പ്രാചീനതയുടേതാണ്. അല്ലെങ്കിൽ വിരാമത്തിൻ്റേതാണ്. മഴയും, വെയിലും, മഞ്ഞും കൊണ്ട് തഴമ്പാർന്നു പോയ ജീവിതച്ചിത്രം ഇവിടെ തെളിയുന്നു. ചക്രവാളങ്ങൾക്കപ്പുറത്ത് നിന്നും മരണത്തിന്റെ പ്രചണ്ഡവാതങ്ങൾ മുഴക്കി തലയ്ക്ക് മുകളിൽ ഇരുൾമഴക്കാറുകൾ പടയണി കൂട്ടുന്നതറിയുമ്പോൾ എതിർലിംഗം സ്ത്രീക്ക് അച്ഛനായി മാറുന്നു. അവൾ പറയുന്നു, അച്ഛാ അങ്ങെന്റെ നെറ്റിമേൽ അമർത്തി ചുംബിക്കുക. ‘അച്ഛാ ‘എന്ന ഒറ്റവാക്കിൽ സ്നേഹത്തിൻ്റെ ഭാവപ്പകർച്ചയിലേയ്ക്കെത്തുന്നു. നെറ്റിമേലുള്ള ചുംബനം ഒരച്ഛന് മകളോടുള്ള /മകനോടുള്ള വാത്സല്യത്തെയാണ് ദ്യോതിപ്പിയ്ക്കുന്നത്. വാക്കുകൾക്ക് മനുഷ്യമനസ്സിന്റെ ഭാവങ്ങളെ പരിണതപ്പെടുത്താനാവും. ജീവിതത്തിന്റെ ലൗകികതൃഷ്ണകളിൽനിന്നും എത്രവേഗമാണ്‌` കവിത അതിന്റെ ആത്മീയതലങ്ങളിലേക്കെത്തുന്നത്‌. മരണമെന്ന സത്യത്തിനു മുന്നിൽ മനുഷ്യൻ നിസ്സഹായനാണ്‌. അച്ഛൻ്റെ നെഞ്ചിലെ പ്രാണനിൽ അവശേഷിക്കുന്നത് കുളിർന്നു വിറയ്ക്കുന്ന കുരുകിൽ പക്ഷിയുടെ നേരിയ മിടിപ്പു മാത്രമാണ്. അതിനു ചൂടു പകരാൻ കവി പറയുന്നത് നെഞ്ചിലെ അവസാന പ്രാണനിൽ അവശേഷിക്കുന്ന കനല്ക്കട്ടയിലെ ചൂട്കൊണ്ടാണ്‌. അവസാനം ആ പ്രണയം സ്നേഹവാൽസല്യങ്ങളുടെ ബിംബമായി മാറുന്നു. സമസ്തഭീതികളിൽ നിന്നും പരിരക്ഷിക്കാനാവശ്യപ്പെടുന്ന സ്ത്രീയുടെ മുന്നിൽ വികാരത്തിന്റെ തീജ്വാലകൾ മഞ്ഞുകണങ്ങളായിമാറുന്നു. കവിത കുറിച്ച തൃഷ്ണകളുടെ ഉഷ്ണമാപിനിയിൽ നിന്നും പിന്നീട് കാഴ്ച്ചകളും, വാക്കുകളും മഴഭാവത്തിന്റെ ശീതമാപിനിയിലേക്ക് വഴി മാറുന്നു. ലൌകിക ജീവിതത്തിന്റെ ആദിമധ്യാന്തങ്ങൾ ഈ കവിതയിൽ വിലയിച്ചു കിടപ്പുണ്ട്. ചിന്തോദ്ദീപകമായ വരികളിലൂടെ ചാഞ്ഞു പെയ്യുന്ന മഴ ആസ്വാദകെനെ നനയിപ്പിക്കുന്നുവെങ്കിലും അസ്തമയത്തിലെത്തിയ യൗവ്വനം വിടാത്ത മനസ്സുള്ള ഒരാളെ മരണത്തിൻ്റെ കാലൊച്ച കേൾപ്പിച്ച് അന്തരീക്ഷം ഭീതിദമാക്കേണ്ടിയിരുന്നില്ല എന്ന തോന്നൽ വായനയിലുളവായി.

യൗവ്വനം സൂക്ഷിക്കുന്ന മനസ്സ് ശേഷിച്ച ജീവിതത്തിന് ബലം കൂടിയാണ്. പ്രതീക്ഷകളല്ലെ മനുഷ്യനെ മുന്നോട്ട് ജീവിക്കാൻ പ്രാപ്തനാക്കുന്നത്. പ്രതീക്ഷകളില്ലാത്തവരുടെ മുന്നിൽ മരണശൂന്യത നിറയും. അതിനാൽ മനസ്സിനെ ഉർവ്വരമാക്കേണ്ടത് അവനവൻ്റെ കടമ കൂടിയാണ്. കാലമെത്ര കടന്നു പോയാലും മനസ്സെന്നും യൗവ്വനയുക്തമായിരിക്കട്ടെ. അപ്പോൾ ജീവിതവും ഏത് മടുപ്പിലും സുരഭിലമായിത്തീരും !
<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 പേർ മരിച്ചു; നൂറോളം പേർ ഗുരുതരാവസ്ഥയിൽ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി...

ബ്രഹ്മാണ്ഡ ചിത്രം ’45’-ന്റെ മലയാളം പതിപ്പ് നാളെ മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ്...

റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു...

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം....

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5...

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു....

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

കോഗിലുവിലെ ഭൂമി ഒഴിപ്പിക്കൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ...

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

Related News

Popular Categories

You cannot copy content of this page