മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തവും 80000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതിയുടേതാണ് വിധി.
പോത്താനിക്കാട് അല്‍ഫോണ്‍സ നഗർ തോട്ടുങ്കരയില്‍ അവറാച്ചൻ എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ‍്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നാണ് വിധിയില്‍ പറയുന്നത്.
പെണ്‍കുട്ടി നാലാം ക്ലാസ് വിദ്യർഥിയായിരുന്നത് മുതല്‍ അതായത് 2018 മുതല്‍ തുടർച്ചായി മൂന്ന് വർഷം പ്രതി കുട്ടിയെ ബലാത്സംഘത്തിന് ഇരയാകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോത്താനിക്കാട് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി വന്നത്.
SUMMARY: Man gets double life sentence for raping nine-year-old girl