ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനായ സുരേഷ് കേസിൽ രണ്ടാം തവണയാണ് ഇഡിക്കു മുൻപാകെ ഹാജരാകുന്നത്.
സുരേഷിന്റെ സഹോദരിയാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിലേക്കാണെന്ന വ്യാജേന സ്വർണാഭരണങ്ങൾ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതിന് ഐശ്വര്യ ഗൗഡയെ ഏപ്രിലിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയതിനു കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയുടെ വീട്ടിലും റെയ്ഡ് നടത്തി. എന്നാൽ തന്റെ പേര് ദുരുപയോഗപ്പെടുത്തിയതിനു ഐശ്വര്യ ഗൗഡയ്ക്കെതിരെ ഡി.കെ. സുരേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
SUMMARY: Former MP D.K. Suresh appears before ED for second time.