കാഠ്മണ്ഡു: യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം പിൻവലിച്ച് നേപ്പാൾ സർക്കാർ. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
തിങ്കളാഴ്ച രാത്രിയോടെയാണ് 26 സമൂഹമാധ്യമ സൈറ്റുകളുടെ വിലക്ക് നീക്കിയത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നേപ്പാള്‍ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കുകയും ചെയ്തിരുന്നു.
സമയപരിധി നിശ്‌ചയിച്ചിട്ടും ആശയവിനിമയ–വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫെയ്സ്ബുക്ക്, വാട്ട്‌സാപ്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സൈറ്റുകൾ നേപ്പാൾ സർക്കാർ വിലക്കിയത്. സമൂഹമാധ്യമങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ രാജ്യത്തെ നിയമം പാലിക്കാത്തത് അംഗീകരിക്കാകില്ലെന്നും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി പറഞ്ഞു.
SUMMARY: Nepal lifts ban on social media; decision taken at cabinet meeting