LATEST NEWS

നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് അദ്ദേഹം സജീവ സംസ്ഥാന രാഷ്ട്രീയം വിട്ട് പാര്‍ലമെന്റിലേക്ക് മാറുന്നത്. ഇതോടെ നിതീഷിന് ശേഷം ബിഹാര്‍ ആര് നയിക്കും എന്ന ചര്‍ച്ചകള്‍ പട്‌നയില്‍ സജീവമായി.

നിതീഷ് കുമാറിനൊപ്പം എൻ.ഡി.എയുടെ മറ്റ് നാല് സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പട്‌നയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.

നേരത്തെ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് രാജ്യസഭയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് നിതീഷ് കുമാർ തന്നെ സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് അദ്ദേഹം സജീവ സംസ്ഥാന രാഷ്ട്രീയം വിട്ട് പാര്‍ലമെന്റിലേക്ക് മാറുന്നത്. ഇതോടെ നിതീഷിന് ശേഷം ബിഹാര്‍ ആര് നയിക്കും എന്ന ചര്‍ച്ചകള്‍ പട്‌നയില്‍ സജീവമായി.

നിതീഷ് കുമാറിനൊപ്പം എൻ.ഡി.എയുടെ മറ്റ് നാല് സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പട്‌നയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.

നേരത്തെ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് രാജ്യസഭയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് നിതീഷ് കുമാർ തന്നെ സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.

ബി.ജെ.പിയില്‍ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവില്‍ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.

SUMMARY: Nitish Kumar files nomination for Rajya Sabha

NEWS BUREAU

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

3 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

4 hours ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

5 hours ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

5 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

6 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

6 hours ago