Sunday, June 22, 2025
21.4 C
Bengaluru

പ്രൊഫസര്‍ ജി.എൻ. സായിബാബ അന്തരിച്ചു

ഹൈദരാബാദ്: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രഫസർ ജി.എൻ. സായിബാബ അന്തരിച്ചു. ഡല്‍ഹി സർവകലാശാലയിലെ മുൻ അധ്യാപകനാണ് അദ്ദേഹം. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അദ്ദേഹത്തെ 10 വർഷം ജയിലില്‍ അടച്ചിരുന്നു.

തുടർന്ന് സായിബാബ വലിയ നിയമയുദ്ധത്തിലൂടെ പുറത്തെത്തി. ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഡല്‍ഹി സർവകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. 2003ലാണ് രാം ലാല്‍ ആനന്ദ് കോളേജില്‍ നിയമിതനായത്. അറസ്റ്റിനെ തുടർന്ന് കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

1967 ല്‍ ആന്ധ്രയിലെ അമലാപുരത്തെ കാർഷിക കുടുംബത്തിലാണ് സായിബാബയുടെ ജനനം. അഞ്ചാം വയസില്‍ തന്നെ പോളിയോ ബാധിച്ചതോടെ വീല്‍ച്ചെയറിലായി ബാക്കി ജീവിതം. ഇതിന് പുറമേ നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അമലാപുരത്ത് തന്നെയുള്ള എസ്കെബിആർ കോളേജില്‍ നിന്ന് അദ്ദേഹം ഇംഗ്ലീഷ് ബിരുദം നേടി. പിന്നീട് ഹൈദരാബാദ് സർവകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നു.

ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ് ആൻഡ് നേഷൻ മേക്കിങ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. തന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും വകവെയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനം. മകളുടെ ജനനം വരെ ഓള്‍ ഇന്ത്യ പീപ്പിള്‍സ് റസിസ്റ്റൻസ് ഫോറത്തിലെ പ്രവർത്തനങ്ങളില്‍ മുൻനിരയില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് ഈ പാർട്ടി റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാർട്ടിയില്‍ ലയിച്ചു.

സിപിഐ മാവോയിസ്റ്റ് അനുഭാവമുള്ള പാർട്ടിയായിരുന്നു ഇത്. നക്സലേറ്റുകള്‍ക്കെതിരേ സർക്കാർ നടത്തുന്നത് ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെയുള്ള സായിബാബയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി ദളിത് സമൂഹത്തിനെതിരേയുള്ള സർക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നു. മാവോവാദി കേസില്‍ 2014 മേയിലാണ് ഡല്‍ഹി സർവകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.

2017ല്‍ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചില്‍ കോളജ് അദ്ദേഹത്തെ സർവിസില്‍ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസില്‍ സായിബാബ ഉള്‍പ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയില്‍ കേസ് പരിഗണിച്ച്‌ അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. യു.എ.പി.എ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.

കഴിഞ്ഞ മാർച്ചിലാണ് സായിബാബ ജയില്‍ മോചിതനായത്. പോളിയോ ബാധിച്ച്‌ ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ല്‍ അറസ്റ്റിലായതു മുതല്‍ നാഗ്പുർ സെൻട്രല്‍ ജയിലിലായിരുന്നു. മാവോവാദി ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു യു.പി.എ സർക്കാറിന്‍റെ കാലത്ത് സായിബാബ അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

TAGS : GN SAI BABA | PASSED AWAY
SUMMARY : Professor G.N. Sai Baba passed away

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

യുഡിഎഫിൽ നിന്ന് തനിക്ക് ലഭിക്കേണ്ട 10000 ത്തോളം വോട്ട് സ്വരാജിന് ലഭിച്ചു’; ക്രോസ് വോട്ട് ആരോപണവുമായി പിവി അൻവർ

നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന...

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ റഷ്യയുടെ പിന്തുണ ഉറപ്പിക്കാൻ ഇറാൻ; ഇറാൻ വിദേശകാര്യമന്ത്രി നാളെ പുട്ടിനുമായി ചർച്ച നടത്തും

ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി...

പാലക്കാട് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും മർദിച്ച സംഭവം; രണ്ടുപേർ അറസ്റ്റില്‍

പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ്...

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നു; ആഗോള എണ്ണ വില കുതിച്ചുയര്‍ന്നേക്കും

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ...

എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം; പ്രതി അറസ്റ്റില്‍

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട...

Topics

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

ബാഗിൽ തൊട്ടാൽ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ...

ബെംഗളൂരുവിന്റെ വിദൂര ഭാഗങ്ങളിലേക്ക് ഇനി വേഗത്തിൽ എത്താം; എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന വിധത്തില്‍...

ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇ-മെയിലില്‍ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ രണ്ടിടങ്ങളിൽ...

Related News

Popular Categories

You cannot copy content of this page