തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. രാഹുലിന് തന്റെ വാദങ്ങള്‍ വിശദീകരിക്കാനുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
അവന്തിക വിഷയത്തില്‍ നല്‍കിയ മറുപടി പോലെ മറ്റ് വിവാദങ്ങളിലും രാഹുല്‍ തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. രാവിലെ നടക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. നേരത്തെ രാഹുല്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ ഉയര്‍ന്നു. ഇതോടെ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാക്കള്‍ പോലും അയഞ്ഞ നിലയിലാണ്.
പാർട്ടിയുടെ ഇപ്പോഴത്തെ നീക്കം രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ച് അന്വേഷണം നടത്താനായി സമിതിയെ രൂപീകരിക്കാനാണ്. ഇതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജിയും കൂടി ചേർന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ ശക്തമായി നേരിടാനാകുമെന്നാണ് പാർട്ടിയുടെ കണക്ക്. അതേസമയം, രാഹുലിനെതിരായ വിഷയത്തില്‍ പാർട്ടിക്ക് വലിയ സമ്മർദ്ദമുണ്ടെങ്കിലും, അന്തിമ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.
SUMMARY: ‘Let Rahul Mangkootatil say what he wants’; Leaders to listen
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…