തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന് മറുപടി നല്‍കി. അതേസമയം വാസുവിന് സാവകാശം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് എസ്‌ഐടി.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പന്ന്’ രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ നിർദേശപ്രകാരമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) വിവരം ലഭിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരാണ് വാസുവിനെതിരെ മൊഴി നല്‍കിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻ. വാസുവിന് അറിയാമായിരുന്നു എന്നാണ് സുധീഷ് കുമാർ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് എസ്‌ഐടി കണ്ടെത്തി. നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ വാസു ഇത് നിഷേധിച്ചിരുന്നു.
SUMMARY: Sabarimala gold theft case: N. Vasu seeks time to appear for questioning













