തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെയാകണം ദയാവധം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദയാവധം നടത്താൻ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങള്‍ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും ഉന്നതതലയോഗത്തിന് ശേഷം വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
സെപ്തംബറില്‍ വളർത്തുനായ്ക്കള്‍ക്ക് വാക്സിനേഷനും ലൈസൻസ് എടുക്കാനുമുള്ള ക്യാമ്പ് നടത്തും. വളർത്തുനായ്ക്കള്‍ക്ക് ഇലക്‌ട്രോണിക് ചിപ്പും ഘടിപ്പിക്കും. ആഗസ്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷനും നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.
SUMMARY: Crucial intervention in the stray dog problem; Infected dogs can be euthanized