ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി ഗേറ്റിന് സമീപത്തുനിന്നാണ് ഞായറാഴ്ച രാവിലെ 11 വയസ്സ് പ്രായമുള്ള പെൺകടുവയെ പിടികൂടിയത്. വനത്തിന്റെ അതിരുകളിലെ കന്നുകാലികളെ ആക്രമിക്കുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് വനംവകുപ്പ് ജീവനക്കാർ കടുവയെ കെണിവച്ച് പിടികൂടിയത്.
പ്രായാധിക്യം കാരണം ഇരപിടിക്കാനാകാതെ കന്നുകാലികളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ കടുവയെ ബെന്നാർഘട്ടയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
ശനിയാഴ്ച കടുവയുടെ ആക്രമണത്തിൽ ഒരു വനം വാച്ചർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് മാസത്തിനിടെ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുയും ചെയ്തിരുന്നു. തുടർന്ന് വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ കടുവകൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
SUMMARY: Tiger caught in HD Kotte














