ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ നിർമ്മിച്ച് വില്‍പ്പന നടത്തിയ കേസിൽ രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. യെരണ്ടനഹള്ളി സ്വദേശി ജി.എം. യശ്വന്ത് (19), ആനേക്കൽ താലൂക്കിലെ ബെഗഹള്ളി സ്വദേശി ജെ. രഘുവീർ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കമ്പ്യൂട്ടർ, പ്രിന്റർ, ലാമിനേഷൻ ഉപകരണങ്ങൾ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ, 2,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.
യശ്വന്ത് പിയുസി വരെ പഠിച്ചിരുന്നുവെന്നും രഘുവീർ ഐടിഐ വിദ്യാർ യാണെന്നും പോലീസ് പറഞ്ഞു. ഹെബ്ബഗോഡിയിൽ ഇരുവരും ഒരു സൈബർ കഫേ നടത്തിയിരുന്നു, അവിടെയെത്തുന്ന ആവശ്യക്കാര്‍ക്ക് ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, മറ്റ് ഐഡികൾ എന്നിവ വ്യാജമായി നിര്‍മിച്ചുനല്‍കിയതായി പോലീസ് കണ്ടെത്തി. വ്യാജ മാർക്ക് ഷീറ്റുകൾക്ക് 10,000 രൂപ മുതൽ 15,000 വരെയും ആധാർ കാര്‍ഡുകള്‍ക്ക് 5,000 മുതൽ 10,000 വരെയും ഇവര്‍ ഈടാക്കിയതായും പോലീസ് പറഞ്ഞു.
SUMMARY: Two arrested in Bengaluru for making fake Aadhaar, mark sheets, government ID cards
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…