തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ പ്രവേശിച്ചതിനാണ് ജോയിന്റ് റജിസ്ട്രാർ പി. ഹരികുമാറിനെ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ചെയ്തത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. റജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി.
ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗത്തിൽ തർക്കത്തിനിടെ വി സി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു. ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല.തുടര്‍ന്നു അച്ചടക്ക നടപടി നീക്കങ്ങൾക്കിടെ ഹരികുമാർ അവധിയിൽ പ്രവശിച്ചിരുന്നു.
സർവകലാശാല റജിസ്ട്രാർ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചക്കിടെയാണ് താത്കാലിക വി സി സിസ തോമസ് ഇന്നലെ ഇറങ്ങിപ്പോയത്. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്.
SUMMARY: VC-Syndicate dispute: Dramatic moves in Kerala University, Joint Registrar also suspended