ബെംഗളൂരു: ബെംഗളൂരുവില്‍ ആയുർവേദ ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻറർ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ നഗരത്തിലെ മികച്ച ആരോഗ്യകേന്ദ്രങ്ങളില്‍ ഒന്നായി മാറാന്‍ വേദക്ഷേത്ര സാധിച്ചിട്ടുണ്ട്.
വിട്ടുമാറാത്ത പല രോഗങ്ങൾക്കും ഫലപ്രദമായ ആയുർവേദ–കളരി മർമ്മ ചികിത്സകൾക്കും ത്വക്ക് രോഗങ്ങളായ സോറിയാസിസ്, എക്സിമ തുടങ്ങിയവ മുതൽ, സ്പോണ്ടിലോസിസ്, സയാറ്റിക്ക പോലുള്ള ഓർത്തോപീഡിക് പ്രശ്നങ്ങളും സ്ത്രീകളിലെ പിസിഒഡി, മെനോപോസ് ഉൾപ്പെടെയുള്ള ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾക്കും വേദക്ഷേത്രയിൽ ചികിത്സ ലഭ്യമാന്. ആയുർവേദത്തിന്റെ ശാസ്ത്രീയ പാരമ്പര്യവും ആധുനിക ചികിത്സാസൗകര്യങ്ങളും ഉപയോഗപ്പെടുത്തി രോഗമുക്തി ഉറപ്പുനൽകുന്ന കാര്യക്ഷമമായ ചികിത്സാ ഘടനയിലാണ് വേദക്ഷേത്ര പ്രവർത്തിക്കുന്നത് എന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ബെല്ലന്ദൂർ ബ്രാഞ്ചിൽ ഡോ. ആദർശിന്റെ നേതൃത്വത്തിലും മഡിവാള ബ്രാഞ്ചിൽ ഡോ. അഞ്ജലി പിള്ളയുടെ നേതൃത്വത്തിലും പഞ്ചകർമ്മ ചികിത്സകളും കളരി മർമ്മ ചികിത്സകളും അടക്കമുള്ള മുഴുവൻ ആയുർവേദ ചികിത്സകളും ലഭ്യമാണ്.
വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ–നവംബർ മാസങ്ങളിൽ ഇരു ബ്രാഞ്ചുകളിലുമുള്ള ചികിത്സാ പാക്കേജുകൾക്ക് 20% വരെ പ്രത്യേക ഓഫർ ലഭ്യമാണെന്ന് വേദക്ഷേത്രയുടെ മാനേജിംഗ് ഡയറക്ടർ ജോമിറ്റ് ജോസ് അറിയിച്ചു.
SUMMARY: Vedakshetra Kerala Ayurvedic Treatment Center Anniversary