ചെന്നൈ: കരൂർ ദുരന്തത്തില്‍ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തില്‍ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി തുടരും. ഉടന്‍ എല്ലാവരെയും കാണും. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് സൂചിപ്പിച്ചു.
നടക്കാന്‍ പാടില്ലാത്തത് നടന്നു. അനുവദിച്ച സ്ഥലത്തു നിന്നാണ് സംസാരിച്ചത്. ആളുകള്‍ വരുന്നത് തന്നോടുള്ള സ്‌നേഹം കാരണമാണ്. തന്നെ ലക്ഷ്യമിട്ടോളൂവെന്നും പ്രവർത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് കൂട്ടിച്ചേർത്തു. രാഷ്ട്രീയം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ടിവികെ നേതാക്കളെ കോടതി കരൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തങ്ങള്‍ പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാല്‍ വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പോലീസ് നല്‍കിയ 11 നിർദേശങ്ങള്‍ ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
SUMMARY:Vijay hints at conspiracy in Karur tragedy