കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പണം ചോദിച്ചെത്തിയ ജെസിനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഗ്രേസിയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗ്രേസി ചികിത്സ തേടി.
വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സംഭവം. കലൂരിൽ ഇവർ നടത്തിയിരുന്ന കടയിലെത്തിയാണ് മകൻ ആക്രമിച്ചതെന്ന് നോർത്ത് പോലീസ് പറഞ്ഞു. ശരീരത്തിൽ മൂന്നിടത്ത് കുത്തേറ്റ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മകൻ ഓടി രക്ഷപ്പെട്ടു. തടയാൻ ശ്രമിച്ച ഇയാളുടെ അച്ഛനും പരിക്കുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിട്ടില്ല.
2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.
SUMMARY: Former Kochi Corporation councilor Gracy Joseph stabbed; attacked by her son