കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്. കുടുംബത്തിന് ആദ്യഘട്ട സഹായമായി 50,000 രൂപ കൈമാറി. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം.മകന് സ്ഥിര ജോലിയെ സംബന്ധിച്ച് ആലോചിക്കും. മകളുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് നൽകുമെന്നും മന്ത്രി ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി
ബിന്ദുവിന്റെ മകൾ നവമി അപ്പോളോ ആശുപത്രിയിലെ നാലാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയാണ്. അവിടെയുണ്ടായ അപകടത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു അമ്മ ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു.
SUMMARY: ‘Will take care of daughter’s treatment; son will get temporary job’; Minister Vasavan consoles Bindu’s family members