Tuesday, August 12, 2025
23.9 C
Bengaluru

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രീനിവാസ റെഡ്ഡി (43), ആകാശ് ജി.എം. (27), പ്രകാശ് (43), സുനിൽകുമാർ (43), സായ് പ്രജ്വൽ (38), രവിശങ്കർ (24), മധുസൂദൻ റെഡ്ഡി (41), സുരേഷ് വി (43), കിഷോർ കുമാർ (29), ഒബുൾ റെഡ്ഡി (29) എന്നിവരാണ് പിടിയിലായത്.

സംഘത്തലവൻ ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള തൊഴിൽരഹിതരായ ചെറുപ്പക്കാരെ ഉൾപെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വർക്ക് ഫ്രം ഹോം ജോലികൾ വാഗ്ദാനം ചെയ്യുകയും കമ്മീഷൻ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്താനുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള തൊഴിൽരഹിതരെ സംഘം നിയമിച്ചിരുന്നത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പ്രതികളിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 480 സിം കാർഡുകൾ, 330 ബാങ്ക് അക്കൗണ്ടുകൾ, ക്യുആർ കോഡുകൾ, എന്നിവ കണ്ടെടുത്തു. വിവിധ ബാങ്കുകളുടെ 30 ഡെബിറ്റ് കാർഡുകളും, ലാപ്‌ടോപ്പുകളും പിടികൂടിയിട്ടുണ്ട്. ഒരു അക്കൗണ്ടിലേക്ക് ഒരു കോടി രൂപയുടെ ഓരോ ഇടപാടിനും അറസ്റ്റിലായവർക്ക് 40,000 രൂപ കമ്മീഷൻ സംഘത്തലവൻ വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Bengaluru North Division CEN police bust online investment racket, arrest 10 people

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41)...

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ)...

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി 

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

Topics

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

Related News

Popular Categories

You cannot copy content of this page