ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നക്സലൈറ്റ് സംഘത്തിലെ അംഗം അനിരുധ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനിരുദ്ധിനെ എടിസി സംഘം ചോദ്യം ചെയ്ത് വരികയാണ്.
നിരോധിത ലേഖനങ്ങൾ എഴുതുകയും പോസ്റ്റ് ചെയ്യുകയും, നക്സൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടയാളുമാണ് അനിരുധ്. പോലീസും നക്‌സൽ വിരുദ്ധ സംഘവും ഇയാൾക്കായി പലപ്പോഴും കെണിയൊരുക്കിരുന്നു. കാമുകിയെ കാണാൻ അനിരുധ് 3 ദിവസം മുമ്പ് ബെംഗളൂരുവിൽ എത്തിയിരുന്നു. തിരികെ ചെന്നൈയിലേക്ക് പോകാനായി കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലേക്ക് പോയ ഇയാളെ എടിസി സംഘം പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ അനിരുധ് നക്സൽ പ്രവർത്തനങ്ങൾക്ക് പണം പിരിച്ചതായും രഹസ്യയോഗങ്ങൾ നടത്തിയതായും കണ്ടെത്തി. വികാസ് ഗാഡ്‌ഗെ എന്ന പേരിൽ അനിരുദ്ധിന് വ്യാജ ആധാർ കാർഡ് ഉള്ളതായും കണ്ടെത്തി. 2 ബാഗുകളും പെൻഡ്രൈവുകളും ടാബുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
TAGS: BENGALURU | ARREST
SUMMARY: Naxalite from Haryana arrested in City