ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ടിടിപി (തഹ്‍രീകെ താലിബാൻ പാകിസ്ഥാൻ ) ആണൊണ് സൂചന.
സൗത്ത് വാരിസ്ഥാൻ ജില്ലയിലെ വാനയിൽ സ്ഥിതിചെയ്യുന്ന സമാധാന കമ്മിറ്റി ഓഫീസിന് മുൻപിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് ഓഫീസ് കെട്ടിടം പൂർണമായും തകർന്നു. നിരവധി പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്ഥാനൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ഭീകരവാദ ആക്രമണങ്ങൾ ഇപ്പോള്‍ പതിവാണ്.
<BR>
TAGS : PAKISTAN | BOMB BLAST
SUMMARY : Bomb blast in Pakistan; seven killed