Saturday, June 28, 2025
20.8 C
Bengaluru

മമതക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ബി ജെ പി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്. ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മുതൽ വിലക്ക് നിലവിൽ വന്നു. ഗംഗോപാധ്യ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ അദ്ദേഹത്തിന്റെ പരാമർശം വ്യക്തിഹത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതത്തെ കടന്നാക്രമിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വിട്ടുനിൽക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കഴിഞ്ഞ 15ന് ഹാൽദിയയിലെ പൊതുപരിപാടിയിലാണ് ഗംഗോപാധ്യായ മോശം പരാമർശം നടത്തിയത്. “മമതാ ബാനർജി, നിങ്ങളെ എത്ര രൂപക്കാണ് വിൽപ്പന നടത്തിയത്? നിങ്ങളുടെ നിരക്ക് പത്ത് ലക്ഷമാണ്, എന്തുകൊണ്ട്? കേയാ സേത് നിങ്ങൾക്ക് മേക്കപ്പ് ഇട്ടതിനാലാണ് ഇത്ര തുക. മമത, നിങ്ങളൊരു സ്ത്രീയാണോ?- ഇതാണ് ബി ജെ പി നേതാവ് പറഞ്ഞത്. ബംഗാളിലെ സന്ദേശ്ഖലിയിലെ ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചാരണ ആയുധമാക്കുമ്പോഴാണ് പാർട്ടി സ്ഥാനാർഥിയുടെ സ്ത്രീവിരുദ്ധ പരാമർശം. ബി ജെ പി സ്ത്രീവിരുദ്ധമാണെന്ന ടാഗ് സാമൂഹിക മാധ്യമത്തിൽ തൃണമൂൽ പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം, ഗംഗോപാധ്യായയുടെ പരാമർശം വന്ന വീഡിയോ വ്യാജമാണെന്ന അവകാശവാദത്തിലാണ് ബി ജെ പി. അത്തരമൊരു വീഡിയോ നിലനിൽക്കുന്നുവെന്നത് സമ്മതിച്ചുതരില്ല. ഇത് തൃണമൂലിന്റെ കളിയാണ്. ബി ജെ പിയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകൾ ഇറക്കുകയാണ് അവർ. എന്നാൽ, അതൊന്നും തിരഞ്ഞെടുപ്പിനെ തെല്ലും ബാധിക്കില്ലെന്നും ബി ജെ പി വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബാങ്കിലെ സ്വര്‍ണ്ണ കവര്‍ച്ച: സീനിയര്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചിൽനിന്ന് 59 കിലോഗ്രാം...

ഐ.എച്ച്.ആർ.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എസ് അച്യുതാനന്ദന്റെ മകൻ...

രാജ്യത്തെ മികച്ച ദേശീയോദ്യാനം; അഭിമാന നേട്ടം സ്വന്തമാക്കി കേരളത്തിന്റെ ഇരവികുളം

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി കേരളത്തിലെ ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര...

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

Topics

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ....

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ...

ചിന്നസ്വാമി ദുരന്തം; പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ നിര്‍ദേശം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ...

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

Related News

Popular Categories

You cannot copy content of this page