Sunday, August 10, 2025
21 C
Bengaluru

ശ്വാസം സംഗീതമാകുമ്പോൾ

“പുല്ലാങ്കുഴൽ അതിന്റെ വിരഹകഥ പറയുന്നത് കേൾക്കു. മുളങ്കാട്ടിൽ നിന്നും എന്നെ വേർപെടുത്തിയ കാലം മുതൽ അടക്കാനാവാത്ത വേദനയോടെ ഞാൻ കരയുന്നു. വേർപാടിന്റെ വേദന അറിഞ്ഞ ഒരു തകർന്ന ഹൃദയം എനിക്കു വേണം. എന്റെ ഹൃദയരഹസ്യം അതിന്‌ പറഞ്ഞുകൊടുക്കുവാൻ. പുല്ലാങ്കുഴലിന്റെ പ്രാണൻ അഗ്നിയാണ്‌.” (ജലാലുദ്ദീൻ റൂമി….മസ്നവി}

സൂഫിക്കവിയായ ജലാലുദ്ദീൻ റൂമിയുടെ ഈ വരികളെ ഓർമ്മപ്പെടുത്തിയ കവിതയാണ്‌ വീരാൻ കുട്ടിയുടെ “ഊത്ത്” എന്ന കവിത. പ്രാണനിലുയരുന്ന സംഗീതമാണ്‌ ഓടക്കുഴൽ നാദം. ജീവനയാത്രയിൽ ഓടക്കുഴൽ വിൽപ്പനക്കാരൻ അതിൽ കേൾക്കുന്നത് അതിജീവനത്തിന്റെ സംഗീതമാണ്‌. ഓടക്കുഴൽ വാങ്ങുന്നവർക്കോ പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കാം. അക്ഷരങ്ങളില്ലാത്ത സംഗീതവരിശകൾ. അതു വാങ്ങിയവർക്കൊപ്പം വരുന്നുണ്ട് മുളങ്കാടിന്റെ നിശ്ശബ്ദമായ നിലവിളി. എത്ര ആഹ്ളാദദായകമായ രാഗമാണെങ്കിലും ഓടക്കുഴലിൽ നിറയുമ്പോൾ അതിന് വ്യഥിതലയന ഭാവം വരുന്നു. ഒരറ്റം അടഞ്ഞതും മറ്റേ അറ്റം തുറന്നതുമായ ഒരു നാളിപോലെയാണ് ജീവിതം. ഓടക്കുഴലും അങ്ങനെത്തന്നെ. അടഞ്ഞ അറ്റത്തിനടുത്ത് തുളച്ചുണ്ടാക്കിയ ഒരു സുഷിരത്തോട് വായ് ചേർത്തുകൊണ്ട് ചെറുതായി ഊതുമ്പോൾ അതിലൂടെ ശബ്ദം ഉണ്ടാകുന്നു. ഗായകർ തൻ്റെ വിരലുകൾ ആവശ്യം പോലെ ചേർത്തടച്ചും തുറന്നും വിവിധ സ്വരവിശേഷങ്ങൾ ധ്വനിപ്പിക്കുന്നു. അതിന് സമാനം തന്നെയല്ലെ മനുഷ്യജീവിതങ്ങളും. ശാസ്ത്രീയാഭ്യാസമില്ലാതെ തന്നെ ജീവിത വേണുവിലെ സ്വരസ്ഥാനങ്ങളാകുന്നു ഓരോ മനുഷ്യനും. ഈ കവിതയിലൂടെ അതിലെ സുഷിരങ്ങളെ കവി ആവിഷ്ക്കരിക്കുന്നത് ഭൂമിയുടെ സുഷിരങ്ങളായാണ്‌.

വീരാൻ കുട്ടി

പ്രപഞ്ചവായുവാണ്‌ ഗമഗങ്ങൾ നിർണ്ണയിക്കുന്നത്‌. അതിൽ വിരലു ചേർത്ത് പാടുമ്പോൾ കേൾക്കാം കാട്ടുചോലകളുടെ സംഗീതം. പ്രപഞ്ചമാകുന്ന ക്യാൻവാസിൽ തെളിയുന്ന സംഗീതരൂപകങ്ങൾ. ശ്വസനക്രമമാണതിൻ്റെ അനുധ്യാനം. കരളിൽ നിന്നുമുയരുന്ന അനർഗ്ഗളപ്രവാഹം.അതാണ്‌ മുളന്തണ്ടിലെ മഹാസംഗീതം. മൗനത്തിലലിഞ്ഞുപോയവരുടെ മൂളക്കം പോലും ഓടക്കുഴലിലെത്തുമ്പോൾ ഭാവതരംഗങ്ങളായി മാറുന്നു. ചുണ്ടുകളുടെ മുത്തമേറ്റ് വായുവിലുയരുന്ന പ്രാണന്റെ സംഗീതം.

വിഖ്യാതചിത്രകാരനായിരുന്ന ലിയോനാർഡൊ ഡാവിഞ്ചി വരയ്ക്കാനിരുന്നിരുന്നത് പുല്ലാങ്കുഴൽ വാദനം കേട്ടുകൊണ്ടായിരുന്നത്രെ. സംഗീതവും ചിത്രകലയും സഹോദരങ്ങളാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യനിലെ എല്ലാ കഴിവുകളെയും ഉണർത്താനുള്ള ശക്തി സംഗീതത്തിന്‌ മാത്രമെ ഉള്ളുവെന്നും അഭിപ്രായപ്പെടുന്നു. സംഗീതം രോഗശമനത്തിനുള്ള ഔഷധം കൂടിയാണല്ലൊ.

സംഗീതവും കലയുമൊക്കെ മനുഷ്യനും സമൂഹത്തിനും വേണ്ടിയാണ്‌. ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ അവയ്ക്കുണർത്താൻ കഴിയുന്നു. അതാണ്‌ മൗനത്തിൽ നിന്നുപോലും നാദവിസ്മയങ്ങൾ ഉതിരുന്നത്‌. ദീർഘകാലം മറഞ്ഞുകിടക്കുന്ന ഓർമ്മകളെ ഉത്തേജിപ്പിക്കുവാനും സംഗീതത്തിന്‌ കഴിയും. ഓരോ രാഗങ്ങൾക്കും മനുഷ്യവികാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. മഴപെയ്യിക്കാനും, വിളക്കു കൊളുത്താനും രാഗങ്ങൾക്ക് കഴിയും. മേഘമൽഹാറും, ദീപക് രാഗവുമൊക്കെ അതിന്‌ ദൃഷ്ടാന്തമല്ലെ. ധന്യാസി രാഗം ഗുരു ശിഷ്യയെ പഠിപ്പിച്ചാൽ അവർ അനുരാഗത്തിലാകുമത്രെ.. …വായനയിൽ കൂടെ പോന്നത്. കൽപ്പനയോ, യാഥാർത്ഥ്യമോ ആവാം. അനന്തമായ സംഗീതപാഠങ്ങളെത്രയോ! ഉപകരണസംഗീതങ്ങളെല്ലാം ഹൃദയവികാരത്തെ ആവിഷ്ക്കരിക്കുമെങ്കിലും ഓടക്കുഴൽ നാദത്തിന് വിരഹഭാവത്തെ കൂടുതൽ ദീപ്തമാക്കാനും, സൗന്ദര്യവൽക്കരിയ്ക്കാനും കഴിയുന്നു.. പ്രപഞ്ചവായുവിനെ നിഗൂഹനം ചെയ്യുന്നത് കൊണ്ടായിരിക്കാം. അതിനാലാണ്‌ ഭാഷയില്ലാത്തവൻ്റെ ആന്തലിനെപ്പോലും ഓടക്കുഴലിലൂടെ ഊതിവീർപ്പിച്ച് ജ്വാലയാക്കാൻ കഴിയുന്നത്‌. പാർശ്വവല്ക്കൃതർക്കൊപ്പം നില്ക്കുന്ന സംഗീതമാധ്യമം. ചുണ്ടിലെ നനവു പറ്റാതെയും, കണ്ണീരു ചിന്താതെയും ഓടക്കുഴലിനെ സൂക്ഷിക്കേണ്ടതുണ്ട്‌.

ജീവിതമാകുന്ന ഊത്ത് വീണ്ടും തളിർക്കുവോളം ജീവശ്വാസമേകുന്ന ഓടക്കുഴലിനെ കരളിൽ ചേർത്തുവെയ്ക്കുവാനായി പറഞ്ഞുകൊണ്ട് ഈ കൊച്ചുകവിതക്ക് കവി വിരാമം കുറിക്കുന്നു. കാറ്റാണ്‌ ഈ സംഗീതത്തിന്റെ അമരത്വം നിർവഹിക്കുന്നത്‌. ജീവനെ നിലനിർത്തുന്ന ഈ ഊത്ത് പ്രപഞ്ചജീവിതത്തെയാകമാനം കവിതയിലൂടെ സാക്ഷാൽക്കരിയ്ക്കുന്നു. നിഗൂഢമൗനത്തിന്റെ പുറന്തോട് പൊട്ടിച്ച് മനുഷ്യമനസ്സിനെ ഉദാത്തതയിലേയ്ക്ക് നയിക്കാൻ ഓടക്കുഴൽനാദത്തിന്‌ കഴിയുന്നു… രാഗ വിരാഗങ്ങളുടെ മേളപ്പെരുക്കം ഓടക്കുഴലിൽ വിസ്മയാതീതമായി ഒഴുകുന്നു….

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ്...

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ട്രംപിനെ തള്ളി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ...

Topics

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച...

നടൻ വിഷ്ണുവർധന്റെ സ്മാരകം തകര്‍ത്തു; പ്രതിഷേധവുമായി ആരാധകർ

ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം....

ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ്...

പ്രധാനമന്ത്രി ബെംഗളൂരുവിൽ; മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ...

ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന്...

Related News

Popular Categories

You cannot copy content of this page