ബെംഗളൂരു: വാട്‌സ് ആപ്പ് വഴി ഡോക്‌ടറോട് അമ്മായിയമ്മയെ കൊല്ലാൻ ടാബ്‌ലെറ്റ് ആവശ്യപ്പെട്ട യുവതി പിടിയിൽ. യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഡോക്‌ടര്‍ നൽകിയ പരാതിയിലാണ് നടപടി. ബെംഗളൂരു സ്വദേശിയായ ഡോ. സുനില്‍ കുമാറിനോടാണ് യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ അമ്മായിയമ്മയ്ക്ക് പകരം തനിക്ക് വേണ്ടിതന്നെയാണ് മരുന്ന് ആവശ്യപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇതേതുടർന്നാണ് ജീവനൊടുക്കാൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. നഗരത്തിലെ ഓൺലൈൻ ക്യാബ് ഡ്രൈവറാണ് ഭർത്താവ്. ഇൻസ്റ്റഗ്രാമില്‍ നിന്നും ഡോ. സുനിൽ കുമാറിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ച യുവതി പിന്നീട് വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്‌ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്‌തു. അപ്പോഴേക്കും ഡോക്‌ടര്‍ സഞ്ജയ് നഗർ പോലീസിൽ വിവരം അറിയിച്ചു. 70 വയസുള്ള അമ്മായിയമ്മ, തന്നെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്നാണ് യുവതി ഡോക്‌ടറോട് പറഞ്ഞത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ ഫോൺ നമ്പർ ട്രാക്ക് ചെയ്താണ് ഇവരെ പിടികൂടിയത്.
TAGS: BENGALURU
SUMMARY: Women who ordered tablet to kill in law held