ബെംഗളൂരു: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികാരകമാകുമെന്ന് ആശങ്കയെ തുടർന്ന് സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി (നിലക്കടല മിഠായി) വിതരണം നിർത്തിവെച്ചു. ചിക്കിയുടെ അനുചിതമായ സംഭരണത്തെക്കുറിച്ചും കാലഹരണപ്പെട്ട ചിക്കികള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയർന്നതോടെയാൻ നടപടിയെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ധാര്‍വാഡിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം. ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ചിക്കിക്ക് പകരം മുട്ടയോ വാഴപ്പഴമോ നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിലുടനീളമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് പോഷകാഹാര സപ്ലിമെന്റായി സർക്കാർ ചിക്കി, വാഴപ്പഴം, മുട്ട വിതരണം ചെയ്യുന്നുണ്ട്.
ശര്‍ക്കരയിലും പഞ്ചസാരയിലും നിര്‍മ്മിച്ച കടല മിഠായി (ചിക്കി) വിതരണം കുട്ടികളുടെ ആരോഗ്യത്തിനു ദോഷമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുമ്പ് ആഴ്ചയിൽ രണ്ടുതവണ പോഷകാഹാര സപ്ലിമെന്റുകൾ നൽകിയിരുന്നു. എന്നാൽ 2023 മുതലാണ് 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കും സപ്ലിമെന്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഏകദേശം 60 ലക്ഷം കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തോടൊപ്പം വാഴപ്പഴം, ചിക്കി, മുട്ട എന്നിവ നൽകുന്നത്.
TAGS: KARNATAKA
SUMMARY: Chikki dropped from midday meal scheme for schoolchildren