Tuesday, June 24, 2025
20.8 C
Bengaluru

എം ടി, നാലു പതിറ്റാണ്ടു കാലം മലയാള ഭാവുകത്വത്തെ സ്വന്തം വിരൽ തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭ: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: മലയാള ഭാവുകത്വത്തെ നാലു പതിറ്റാണ്ടു കാലം സ്വന്തം വിരല്‍ത്തുമ്പിനാല്‍ നിയന്ത്രിച്ച പ്രതിഭയാണ് എം ടി എന്ന് പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എം ടി അനുസ്മരണത്തിന്റെ ഭാഗമായി ‘എം ടി യുടെ സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരങ്ങളിലെ മാനവികത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴില്‍ നിന്നും നാടുവാഴിത്തത്തിന്റെ സ്തുതിഗീതം രചിച്ച സംസ്‌കൃതത്തില്‍ നിന്നും കുതറി മാറി മലയാളം സ്വാതന്ത്ര്യം നേടിയത് എഴുത്തച്ഛന്റെ കൃതികളിലൂടെയാണ്. പദ്യത്തില്‍ എഴുതുന്നതാണ് സാഹിത്യം എന്ന നിലക്ക് മാറ്റം വന്നപ്പോഴാണ് സാഹിത്യത്തില്‍ സാധാരണ ജനജീവിതം വിഷയമായിത്തുടങ്ങിയത്. 1891 ലാണ് മലയാളത്തിലെ ആദ്യ ചെറുകഥ രംഗ പ്രവേശം ചെയ്തത്. ചെറുകഥയുടെ ഘടന എന്താണെന്ന് മലയാളം മനസ്സിലാക്കുന്നത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ എഴുതിയ ഈ ആദ്യ കഥയിലൂടെയാണ്.

ശ്ലോകങ്ങളിലും കീര്‍ത്തനങ്ങളിലും അതുവരെയുണ്ടായിരുന്ന അനുകരണ, നാടുവാഴിത്ത പ്രകീര്‍ത്തന സ്വഭാവത്തിന് മാറ്റം വന്നത് കഥയുടെ വരവോടെയാണ്. 1920 കളില്‍ വീര്‍പ്പു മുട്ടിക്കിടന്ന സ്ത്രീ ജീവിതങ്ങളുടെ കഥ പറയുന്ന നാടകവുമായി വി ടി ഭട്ടത്തിരിപ്പാടിന്റെ വരവായി. അനുകരണമല്ലാത്ത, രാജ സ്തുതികള്‍ ഇല്ലാത്ത മനുഷ്യ കേന്ദ്രീകൃതമായ ഒരു നാടക കാലത്തിന്റെ ആരംഭം.

തോട്ടികളുടെ സംഘടനയുണ്ടാക്കിയത് എം എം ലോറന്‍സാണ്. ആലപ്പുഴയിലെ തോട്ടികളുടെ സമരം കണ്ട അനുഭവമാണ് തകഴിയെക്കൊണ്ട് ‘തോട്ടിയുടെ മകന്‍’ എന്ന നോവല്‍ എഴുതിപ്പിച്ചത്. മലയാള സാഹിത്യത്തില്‍ തോട്ടികളുടെ ജീവിതവും സമരവും പ്രമേയമാകുന്നത് അങ്ങനെയാണ്.

അതിനൊക്കെ മുമ്പ് ശ്രീ നാരായണ ഗുരു, വാഗ് ഭടാനന്ദന്‍, കുമാരനാശാന്‍ എന്നിവരുടെ നവോത്ഥാന ശ്രമങ്ങള്‍ സാമൂഹിക ജീവിതത്തെയും മലയാള സംസ്‌കാരത്തെയും സ്വാധീനിക്കുന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്വാധീനവും ഇതിന് പിന്‍ ബലമേകിയിട്ടുണ്ട്. തകഴി, ദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരുടെ കഥകള്‍ എല്ലാവിധ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും, അസംബന്ധങ്ങളും, അനാശാസ്യങ്ങളുമായ ആചാരങ്ങള്‍ക്കെതിരെയും വിരല്‍ചൂണ്ടി. സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ് സാഹിത്യത്തിന്റെ വിഷയമാകേണ്ടത് എന്ന നിലപാട് ഇതോടെ ശക്തി പ്രാപിച്ചു വന്നു.

അങ്ങനെ മാറി വന്ന കേരളത്തില്‍ 1950 കളില്‍ മനുഷ്യ മനസ്സിലേക്കുള്ള ചുഴിഞ്ഞു നോട്ടവുമായാണ് എം ടി കടന്നു വരുന്നത്. തനിക്ക് സുപരിചിതമായ ജീവിത പശ്ചാത്തലത്തില്‍ എം ടി നോക്കിയിരുന്നത് മനുഷ്യ മനസ്സില്‍ ഒളിച്ചുവെച്ചിരിക്കുന്ന നിഗൂഢതകളിലേക്കാണ്.

1960 കളില്‍ നിങ്ങള്‍ ആരാണ് എന്ന അന്വേഷണവും, ജീവിതം കൊണ്ടെന്ത് പ്രയോജനം എന്ന ചിന്തയും, ജീവിതം വ്യര്‍ത്ഥവും അര്‍ത്ഥ ശൂന്യവുമാണെന്ന നിലപാടുമായി സാഹിത്യത്തില്‍ ആധുനികത കടന്നു വന്നു. അതിന്റെ അനുകര്‍ത്താക്കള്‍ ഉണ്ടാക്കിയ ദോഷം ചില്ലറയല്ല. പല കഥകളും മനസ്സിലാകുന്നില്ലെന്ന് പരാതി ഉണ്ടായിട്ടും ആ പ്രവണത തുടര്‍ന്നു. എന്നാല്‍ എം ടി ഇതിലൊന്നും പെടാതെ തന്റെതായ വഴി പിന്തുടര്‍ന്നു. എം ടി മലയാളി സമൂഹത്തെ മൊത്തം സ്വാധീനിക്കുകയും അവരുടെ വായനാശീലത്തെ ഉയര്‍ത്തുകയും ചെയ്തു.

എം ടി യെ അനുകരിച്ച് എഴുതാന്‍ ശ്രമിച്ചവര്‍ക്ക് നില നില്‍ക്കാനായില്ല. കൂടല്ലൂര്‍ ഭാഷ തിരുവിതാംകൂറുകാര്‍ക്ക് അനുകരിക്കാനെ കഴിയൂ. ആത്മാവില്‍ നിന്നു വരുന്ന ഒരു ഭാഷ സൃഷ്ടിക്കാനാവില്ല. എന്തുകൊണ്ട് മാധവിക്കുട്ടിയും ടി പത്മനാഭനും എം ടി യോളം സ്വാധീനിച്ചില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

എം ടി ക്ക് സിനിമയും സാഹിത്യവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതായിരിക്കാം കാരണം. അക്കാലത്തെ സിനിമക്ക് ഒരു കഥ വേണമായിരുന്നു. അത് എം ടി ക്ക് അനായാസം നല്‍കാന്‍ കഴിഞ്ഞു. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ വിന്‍സെന്റ്, പി എന്‍ മേനോന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കാനും എം ടി ക്ക് കഴിഞ്ഞു. വായനക്കാരന്‍ എന്ന നിലയില്‍ എം ടി വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍ താന്‍ വായിച്ച മികച്ച പുസ്തകങ്ങളുടെ അളവിലേക്ക് ഉയരാന്‍ തനിക്ക് കഴിഞ്ഞോ എന്നത് അദ്ദേഹത്തെ അലട്ടിയിരിക്കണം.

തന്റെ എഴുത്ത് സെലക്റ്റീവ് ആകണം എന്ന് എന്നും എം ടി കരുതി. ഇപ്പോഴത്തെ കഥകളുടെ സാന്ദ്രരൂപമല്ല എം ടി യുടേത്. അത് മനോഹരമാണെങ്കിലും അല്പം പരത്തിപ്പറയുന്ന രീതിയാണ്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും പണം എന്ന രൂപകം കാണാം. പണം ഇല്ലായ്മ പല കഥകളുടെയും അടിത്തറയാണ്. 1995 ല്‍ എഴുതിയ ശിലാലിഖിതത്തിലെ കഥാ പത്രമായ ഗോപാലന്‍കുട്ടി ഒളിച്ചോടുന്ന പ്രകൃതക്കാരനാണ്. അയാളുടെ കൊച്ചു കുട്ടിയായ മകളാണ് മരിക്കാന്‍ സമയത്ത് വെള്ളം ചോദിച്ച യുവതിക്ക് വെള്ളം നല്‍കുന്നത്. പാരായണ ക്ഷമതയുണ്ടെങ്കിലും ഈ കഥയിലും പരത്തി പറയുന്ന രീതിയുണ്ട്.

എം ടി യുടെ സിനിമകള്‍ വലിയ കലാപ സ്വഭാവമുള്ളവയല്ല. നിര്‍മ്മാല്യം പോലെ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള കലാപ സ്വഭാവമുള്ള ചലച്ചിത്രാവിഷ്‌ക്കാരം മലയാളി ഭാവുകത്വത്തിന് ഇനിയും സ്വീകാര്യമായിത്തുടങ്ങിയിട്ടില്ല. ഹെമിംഗ്വേയുടെ കഥകളില്‍ എന്ന പോലെ എം ടി യുടെ കഥകളിലും കുട്ടികളെ കാണാം. ചങ്ങമ്പുഴക്ക് ശേഷം മലയാള സാഹിത്യത്തെ തന്റെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് എം ടിയെന്നും സുസ്‌മേഷ് ചന്ദ്രോത്ത് പറഞ്ഞു.

ബി എസ് ഉണ്ണികൃഷ്ണന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടി എ കലിസ്റ്റസ്, കെ ആര്‍ കിഷോര്‍ , സി പി രാധാകൃഷ്ണന്‍, പി ഗീത, ബാലകൃഷ്ണന്‍ നമ്പ്യാര്‍, വാസുദേവന്‍, സ്മിത വത്സല, രതി സുരേഷ്, കെ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. സൗദ റഹിമാന്‍, സുമ മോഹന്‍, കെ കൃഷ്ണമ്മ എന്നിവര്‍ എം ടി യുടെ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചു.

സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ ആമുഖ പ്രഭാഷണം നടത്തി. സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് സുസ്‌മേഷ് ചന്ദ്രോത്തിനെ പരിചയപ്പെടുത്തി. സമാജം ട്രഷറര്‍ എം കെ ചന്ദ്രന്‍ സുസ്‌മേഷ് ചന്ദ്രോത്തിന് പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. സാഹിത്യ വിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
<BR>
TAGS :  MT VASUDEVAN NAIR | KERALA SAMAJAM DOORAVAANI NAGAR

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അഹമ്മദാബാദ് വിമാന ദുരന്തം: ആകെ മരണം 275, യാത്രക്കാര്‍ 241, മറ്റുള്ളവര്‍ 34; ഔദ്യോഗികമായി സ്ഥിരീകരിച്ച് അധികൃതര്‍

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ...

അതിരപ്പിള്ളിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ: പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു .വാഴച്ചാൽ ഉന്നതിയിലെ...

വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ; 33 ശതമാനം ഇളവ്, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ....

ഇസ്രയേൽ വ്യോമാക്രമണം; മുതിർന്ന ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ സെഡിഗി സാബർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: വടക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ...

നിലമ്പൂരില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ്, വാക്കുപാലിച്ച് സിപിഐ നേതാവ് പാർട്ടി വിട്ടു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച...

Topics

ബെംഗളൂരുവിൽ രോഗ വ്യാപനം തടയാം ; 11 ഇടങ്ങളിലെ മലിനജലം പരിശോധിച്ചാൽ മതിയെന്ന് പഠനം

ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ...

ബെംഗളൂരുവിൽ 250 ലേറെ ഭിന്നശേഷിക്കാർക്ക് താങ്ങായി തൊഴിൽ മേള

ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക്  തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക്...

ബെംഗളൂരുവിൽ നടുറോഡിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: ജിഗനിയിൽ 26 വയസ്സുകാരിയെ നടുറോഡിൽവച്ച് ലൈംഗികമായി അതിക്രമിച്ചതായി പരാതി. ഞായറാഴ്ച...

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ്...

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

Related News

Popular Categories

You cannot copy content of this page