Tuesday, November 11, 2025
19.2 C
Bengaluru

കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 27 വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെളഗാവി, ധാര്‍വാഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വിജയപുര, ബാഗല്‍കോട്ട, ഗദഗ്, ഹവേരി, ബീദര്‍, കലബുര്‍ഗി യാദ്ഗിര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 27 വരെ ബെംഗളൂരുവില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

മൈസൂരു, കുടക് ജില്ലകളില്‍ രണ്ടു ദിവസങ്ങളിലായി കനത്തമഴയും ശക്തമായ കാറ്റും തുടരുകയാണ്. കുടകില്‍ മേയ് 31-വരെ ശക്തമായമഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കുടക് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണു. ഇതോടെ വൈദ്യുതി തടസ്സപ്പെട്ടു .

കാവേരിനദിയുടെ ഉത്ഭവസ്ഥാനങ്ങളായ തലക്കാവേരി, ഭാഗമണ്ഡല എന്നിവിടെ ശക്തമായ മഴയാണ്. ത്രിവേണി സംഗമത്തില്‍ ജലനിരപ്പില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ചിക്കമഗളൂരുവില്‍ ഓട്ടോ റിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. കൊപ്പ താലൂക്കിലെ ജയപുര സ്വദേശി രത്നാകര്‍ (38) ആണ് മരിച്ചത്. തുംഗ, ഭദ്ര, ഹേമാവതി തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. കനത്ത മഴ ചാര്‍മാഡി ഘട്ട് മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
<BR>
TAGS : HEAVY RAIN, KARNATAKA
SUMMARY : Heavy rain continues in Karnataka; One death, red alert in 6 districts today

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അന്തസ്സംസ്ഥാന ബസ് സമരം; കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി...

2025-ലെ ബുക്കര്‍ പുരസ്‌കാരം ഡേവിഡ് സൊല്ലോയ്ക്ക്

ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്. 'ഫ്‌ളെഷ്'...

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌; വിധിയെഴുതുന്നത് 3.7 കോടി വോട്ടര്‍മാര്‍

ന്യൂഡൽഹി: ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ്...

ഡൽഹി സ്ഫോടനം: കാറിന്റെ ആദ്യ ഉടമ പിടിയിൽ, അഗ്നിക്കിരയായത് 22 വാഹനങ്ങൾ

ന്യൂഡൽഹി: ഡൽഹി ഉഗ്ര സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ  ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന്...

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി...

Topics

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍...

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

Related News

Popular Categories

You cannot copy content of this page