ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കള്‍ ഗവർണറെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും വിജയമാണ് ഇൻഡ്യാ മുന്നണി സ്വന്തമാക്കിയത്. ഹേമന്ത് സോറന്റെ ജെഎംഎം പാർട്ടിയുടെ നേതൃത്വത്തില്‍ പ്രവർത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എൻഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്.
ഇൻഡ്യാ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാർട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആർജെഡി നാല് സീറ്റുകളിലും, നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
TAGS : HEMANT SORAN | JHARKHAND
SUMMARY : Hemant Soren will continue as Chief Minister of Jharkhand