Sunday, December 14, 2025
15 C
Bengaluru

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയര്‍ത്തി, തൃശൂര്‍ എടുത്ത് സുരേഷ് ഗോപി

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തൃശ്ശൂരിലാണ് അട്ടിമറി ഉണ്ടായത്. 2019 ൽ 93,633 വോട്ടുകൾക്ക് കോൺഗ്രസ് ജയിച്ച മണ്ഡലത്തിലാണ് സുരേഷ് ഗോപി വിജയം ഉറപ്പിച്ചത്. 70,000 മുകളിലാണ് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളിധരൻ മൂന്നാം സ്ഥാനത്താണ്.

വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ യുഡിഎഫ് വ്യക്തമായ ലീഡ് നേടി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് അടക്കം വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മികച്ച മുന്നേറ്റമാണ് യു.ഡി.എഫ് നേടിയത്. ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ഉയർത്താനായത്. പാലക്കാട്ടും ആറ്റിങ്ങലിലും ഒരു ഘട്ടത്തിൽ എൽഡിഎഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും അത് നിലനിർത്താനായില്ല.

പല യുഡിഎഫ് സ്ഥാനാർഥികളുടെയും ലീഡ് നില 50000 മുകളിലാണ്. എറണാകുളത്ത് ഹൈബി ഈഡൻ്റെ ലീഡ് രണ്ട് ലക്ഷം കവിഞ്ഞിതോടെ വിജയം ഉറപ്പിച്ചു.

കണ്ണൂരിൽ കെ. സുധാകരൻ, വടകരയിൽ ഷാഫി പറമ്പിൽ, ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ, കോട്ടയത്ത് ഫ്രാൻസിസ് ജോർജ്, പാലക്കാട് ശ്രീകണ്ഠൻ എന്നിവരുടെ ഭൂരിപക്ഷം അര ലക്ഷത്തിന് മുകളിലാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിൻ്റെ ലീഡ് ഒരു ലക്ഷത്തിന് മുകളിലാണ്. പൊന്നാനിയിൽ അബ്ദുസമദ് സമദാനി ഒന്നേമുക്കാൽ ലക്ഷത്തിനും ഇ.ടി. മുഹമ്മദ് ബഷീർ രണ്ട് ലക്ഷത്തിന് മുകളിലും വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ട്. പത്തായിരം വോട്ടുകള്‍ക്ക് മുകളിലാണ് ഇപ്പോഴത്തെ ലീഡ് നില. ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആണ് തൊട്ടുപിന്നിൽ ഉള്ളത്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍...

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ...

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ...

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54)...

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു....

Topics

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അലോക് സഹായ് നമ്മ മെട്രോ പുതിയ ഡയറക്ടര്‍

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

Related News

Popular Categories

You cannot copy content of this page