തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. വിവി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയൽ സജീവമാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.

കേരളത്തിലെ ആദ്യത്തെ ഐപിഎസ് വനിത ഉദ്യോഗസ്ഥയെന്ന പരിചയസമ്പത്ത് ആർ ശ്രീലേഖയ്ക്ക് മുതൽകൂട്ടാവുമെന്നാണ് കരുതുന്നത്. ബിജെപി കേന്ദ്രനേതൃത്വം ഏറെ ഉറ്റുനോക്കുന്ന നഗരങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ഒരു ഉയർന്ന പ്രൊഫൈലും സ്ത്രീയെന്ന പരിഗണനയും എടുത്താൽ ശ്രീലേഖയ്ക്ക് സാദ്ധ്യതയേറെയാണ്. എന്നാൽ പൊതുരംഗത്തെ പരിചയക്കുറവ് ഒരു പോരായ്മയാകും. കാത്തിരുന്ന് ലഭിച്ച കോർപ്പറേഷൻ ഭരണപരിചയമുള്ള കൈകളിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുക.

ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയം കോപ്പറേഷനിലെ ബിജെപി മുഖമെന്ന ഇമേജും പരിഗണിച്ചാൽ വിവി രാജേഷിനാണ് മുൻതൂക്കം. യുവാവ് എന്ന പരിഗണന കൂടി കണക്കിലെടുത്താൻ കേരളത്തിലെ ആദ്യ മേയർ സ്ഥാനം വിവി രാജേഷിന്റെ കൈകളിൽ എത്തിയേക്കാം. കഴിഞ്ഞ അഞ്ച് വർഷവും കോർപ്പറേഷൻ ഭരണത്തിനെതിരെ സമരങ്ങൾ നയിച്ചത് രാജേഷായിരുന്നു.
SUMMARY: Who will rule Thiruvananthapuram city? V.V. Rajesh and Sreelekha are under consideration

LEAVE A REPLY

Please enter your comment!
Please enter your name here