കൊച്ചി: പകുതി വില തട്ടിപ്പ് സംബന്ധിച്ച് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉണെന്ന് വിവരം. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ ഐപാഡില്‍ നിന്നാണ് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ചില എം എല്‍ എമാരുടെ ഓഫീസിലും എം പിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും പണം എത്തിച്ചുവെന്നതിൻ്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.
എല്ലാവർക്കും കുരുക്കായിരിക്കുന്നത് ഇയാള്‍ ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ സൂക്ഷിച്ചതാണ്. നിലവില്‍ അനന്തുവിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തട്ടിപ്പില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ കൂടാതെ പ്രമുഖ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ട്.
സംഭവത്തില്‍ അന്വേഷണം ഉടനെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.14 ജില്ലകളിലും അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അനന്തുവിന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 33,000 പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
സ്കൂട്ടറും, തയ്യൽ മെഷീനും, ലാപ് ടോപ്പും, രാസവളവുമടക്കം നൽകാനുള്ള വാഗ്ദാനമായിരുന്നു തട്ടിപ്പിനുപയോഗിച്ചത്. തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ വമ്പൻമാരുടെ വലിയ നിരയുണ്ട്.ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും വരെ അനന്തു കൃഷ്ണന്‍റെ ഇടപാടിനെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം.
കുടുംബശ്രീ, പോലീസ് അസോസിയേഷൻ, ജനപ്രധിനിധികളുടേതടക്കമുള്ള വിവിധ സഹായ പദ്ധതികൾ വരെ തട്ടിപ്പിന് ഉപയോഗിച്ചു. കോഴിക്കോട് പോലീസ് അസോസിയേൻ വഴിയും, കണ്ണൂർ പോലീസ് സഹകരണ സംഘം വഴിയും തയ്യൽ മേഷീനും ലാപ്ടോപ്പുമടക്കം പാതിവിലയ്ക്ക് അനന്തു നൽകിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Half Price Scam; People’s representatives and elites were among those who bought the money