Thursday, October 30, 2025
27.3 C
Bengaluru

ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ബെംഗളൂരു: ഫിസിയോതെറാപ്പി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപെടുത്തുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. യോഗ്യതാധിഷ്ഠിത പഠനവും ആഴത്തിലുള്ള ക്ലിനിക്കൽ എക്സ്പോഷറും പ്രാപ്തമാക്കുന്നതിനായി കോഴ്‌സിന്റെ ദൈർഘ്യം അഞ്ച് വർഷമായി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ കർണാടക ഫിസിയോകോൺ-25ന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് നിലവാരവും പ്രൊഫഷണൽ നിലവാരവും വർധിപ്പിക്കുന്നതിനാണിത്. പ്രസവം മുതൽ വയോജന പരിചരണം വരെയുള്ള ആരോഗ്യ പരിപാലനത്തിൽ ഫിസിയോതെറാപ്പിസ്റ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫിസിയോതെറാപ്പിസ്റ്റുകൾ ന്യൂറോ, ഓർത്തോപീഡിക് പുനരധിവാസം, കാർഡിയോപൾമോണറി കെയർ, പീഡിയാട്രിക്സ്, വൈകല്യ പിന്തുണ, സ്പോർട്സ് മെഡിസിൻ, ഫിറ്റ്നസ്, കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണം എന്നിവയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

ഇക്കാരണത്താൽ തന്നെ കൂടുതൽ സർക്കാർ കോളേജുകളിൽ ഫിസിയോതെറാപ്പി കോഴ്‌സുകൾ ആരംഭിക്കാനുള്ള സംസ്ഥാനത്തിന്റെ പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇതിന് പുറമെ ഫിസിയോതെറാപ്പി വിദ്യാഭ്യാസത്തിൽ ഒരു രാഷ്ട്രം, ഒരു പാഠ്യപദ്ധതി സംരംഭം അവതരിപ്പിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ ചെയർപേഴ്‌സൺ യജ്ഞ ശുക്ല പറഞ്ഞു.

 

TAGS: KARNATAKA | PHYSIOTHERAPY
SUMMARY: NEET mandatory for Physiotherapy courses, Karnataka Minister Dr. Sharan Prakash Patil

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ ക്യാബിനറ്റ് പദവിയോടെ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന...

ആറ് വയസുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍...

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റില്‍...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

ശ്വാസംമുട്ടി ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര...

Topics

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്...

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ്...

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ...

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

Related News

Popular Categories

You cannot copy content of this page