ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ ആകെ മരണം ആറായി. വെള്ളിയാഴ്ച വാരണാസി ഹർദോയ് ജില്ലയിലെ രൂപാപൂരിനടുത്തുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബീദർ സ്വദേശിനി സുലോചന (48) ആണ് മരിച്ചത്.
നേരത്തെ ബീദർ സ്വദേശികളായ ലക്ഷ്മി (57), നീലമ്മ (62), സന്തോഷ് (45), സുനിത (40), കലാവതി എന്നിവരും മരിച്ചിരുന്നു. ഇവർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആറ് പേർ ഇപ്പോഴും ചികിത്സയിലാണ്.
പ്രയാഗ്‌രാജിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബീദർ ലഡഗേരിയിൽ നിന്നുള്ള 14 പേർ അടങ്ങുന്ന സംഘമാണ് കുംഭമേളയിൽ പങ്കെടുക്കാനായി പോയത്. പരുക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ ബീദറിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA
SUMMARY: One more from Bidar succumbs to injuries in Uttar Pradesh accident