ബെംഗളൂരു: ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായതോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ കഴിയുന്നത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് കർണാടക ഹൈക്കോടതിയിൽ നടൻ ഹർജി സമർപ്പിച്ചത്.
ദർശൻ്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദർശൻ്റെ അഭിഭാഷകർ ഹൈക്കോടതിയിൽ മെമ്മോ സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും ആവശ്യം നിരസിച്ചതോടെ ഹർജി പിൻവലിക്കാൻ നടൻ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറിൻ്റെ സിംഗിൾ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.
കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്ന ഒരാള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കര്‍ണാടക പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് മാനുവല്‍ 2021ലെ റൂള്‍ 728ന് എതിരാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan withdraws plea for home-cooked food and clothes in judicial custody