Tuesday, September 23, 2025
23.9 C
Bengaluru

സംസ്ഥാനത്ത് തിരുപ്പതി ലഡ്ഡു ഉപയോഗിക്കരുതെന്ന ആവശ്യവുമായി പുരോഹിതരുടെ ഫെഡറേഷൻ

ബെംഗളൂരു: സംസ്ഥാനത്ത് തിരുപ്പതി ലഡ്ഡു ഉപയോഗിക്കരുതെന്ന ആവശ്യവുമായി കർണാടക പുരോഹിതരുടെ ഫെഡറേഷൻ. തിരുമല ക്ഷേത്രത്തിൽ നൽകിയ ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണിത്. പ്രസാദം തയ്യാറാക്കുന്ന നെയ്യിൽ മായം ചേർത്തെന്ന ആരോപണത്തിൽ വ്യക്തത ലഭിക്കുന്നതുവരെ തിരുപ്പതി ലഡു ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഫെഡറേഷൻ അറിയിച്ചു.

വിഷയത്തിൽ കൂടുതൽ വ്യക്തത വരുന്നതുവരെ തിരുപ്പതി ലഡു ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഓൾ ഹിന്ദു ടെംപിൾ പ്രീസ്റ്റ്സ്, ആഗമിക, ഉപാധിവന്ത ഫെഡറേഷൻ ജനറൽ സെക്രട്ടറി കെഎസ്എൻ ദീക്ഷിത് പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് തിരുപ്പതി പ്രസാദത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഇത് പരിഹരിക്കാത്ത പക്ഷം സംസ്ഥാനത്തുള്ള ആരും തിരുപ്പതി പ്രസാദം കഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് നിർബന്ധമായും ഉപയോഗിക്കണമെന്ന് മുസ്രായ് വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മായം ചേർക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നത് വരെ തിരുപ്പതി ലഡു ഉപയോഗിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ പൂജാരിമാരുടെ തീരുമാനം.

സംസ്ഥാനത്തെ എ, ബി കാറ്റഗറി ക്ഷേത്രങ്ങളിൽ നടക്കുന്ന കല്യാണോത്സവ പരിപാടികളിൽ തിരുപ്പതി ലഡ്ഡു കൊണ്ടുവന്ന് ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. എന്നാൽ എ, ബി വിഭാഗങ്ങളിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ തിരുപ്പതി ലഡ്ഡു ഉപയോഗിക്കില്ല. വിവാഹം, ഗൃഹപ്രവേശം, ഉപനയന ചടങ്ങുകൾ എന്നിവയ്ക്ക് തിരുപ്പതി ലഡു കൊണ്ടുവരരുതെന്നും ഭക്തരോട് നിർദേശിക്കുമെന്ന് ദീക്ഷിത് പറഞ്ഞു.

TAGS: KARNATAKA | TIRUPATI LADDU
SUMMARY: Not to use tirupati laddu in state says karnataka priests federation

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും...

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24...

ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം

ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക്...

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ...

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു...

Topics

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page