ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി ഗ്രാമത്തിലെ എൽപി സ്കൂളിലാണ് സംഭവം. അഞ്ജാതൻ സ്കൂളിലെ കുടിവെള്ള ടാങ്കിൽ വിഷം കലർത്തുകയായിരുന്നു. വെള്ളം കുടിച്ച കുട്ടികൾക്കു വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടു. ഇതോടെ മറ്റു കുട്ടികൾ ജലം ഉപയോഗിക്കുന്നതു സ്കൂൾ അധികൃതർ തടഞ്ഞു.
41 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. പുലർച്ചെയാണ് വിഷം കലർത്തിയതെന്നാണ് സംശയം. ടാങ്കിൽ വലിയ അളവിൽ വെള്ളം ഉണ്ടായിരുന്നതാണു വിഷത്തിന്റെ വീര്യം കുറയാനും വൻ ദുരന്തം ഒഴിവാകാനും ഇടയാക്കിയതെന്നാണ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,
SUMMARY: 12 Students fall ill after drinking poisoned water.