മോസ്കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തകർന്നത്. വിമാനത്തില്‍ 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടെന്നാണ് വിവരം.
അൻ്റോണോവ് 24 എന്ന പേരിലുള്ള യാത്രാവിമാനം ടിൻഡ വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. നേരത്തെ റഷ്യൻ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് എയർ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരാണ് ആദ്യം സ്ഥിരീകരിച്ചത്. വിമാനം ചൈനയോട് ചേർന്നുള്ള അമുർ മേഖലയിലെ ടിൻഡയിലേക്ക് അടുക്കുന്നതിനിടെ ആശയവിനിമയം നിലയ്ക്കുകയായിരുന്നു.
തുടർന്ന് വിമാനം കണ്ടെത്താനായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അമുർ മേഖലയില്‍ കണ്ടെത്തിയെന്നും തീപിടിച്ച നിലയിലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
SUMMARY: Russian passenger plane crashes, all 50 passengers dead