കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഉണ്ടായ ഭൂചലനത്തിൽ 53 പേർ മരിച്ചതായി റിപ്പോർട്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ട്.
53 people killed, 62 injured in 6.8-magnitude quake in Tibet: State-media. #earthquake pic.twitter.com/u8nMZTJYaV
— Press Trust of India (@PTI_News) January 7, 2025
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അനുസരിച്ച്, രാവിലെ 6:35 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂചലനം കൂടി ഈ മേഖലയിൽ ഉണ്ടായി.
റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7:02 ന് 10 കിലോമീറ്റർ ആഴത്തിലും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7:07 ന് 30 കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തി. 2015-ൽ നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000-ത്തോളം ആളുകൾ മരിക്കുകയും 22,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
TAGS : EARTHQUAKE | NEPAL
SUMMARY : 53 dead, many injured in earthquake in Nepal and Tibet