ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരുമായി സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. നിലവില്‍ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന ബ്രസീല്‍ സിവില്‍ ഡിഫൻസ് അറിയിച്ചു.
എല്ലാവരും മരിച്ചെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വയും സ്ഥിരീകരിച്ചു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.55നായിരുന്നു (പ്രാദേശിക സമയം ഉച്ചയ്ക്ക് 1.25) അപകടം. വിമാനം ലാൻഡ് ചെയ്യാൻ പത്ത് മിനിറ്റ് മാത്രമാണുണ്ടായിരുന്നത്. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
BREAKING: Voepass Flight 2283, a large passenger plane, crashes in Vinhedo, Brazil pic.twitter.com/wmpJLVYbB3
— BNO News (@BNONews) August 9, 2024
മരക്കൂട്ടം നിറഞ്ഞുനില്‍ക്കുന്ന ഒരു മേഖലയില്‍ വിമാനം തകർന്നു വീഴുന്നതും വലിയ പുക ഉയരുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ബ്രസീലിയൻ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിമാനം തകര്‍ന്നുവീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
TAGS : BRAZIL | PLANE CRASH | DEAD
SUMMARY : 62 killed in plane crash in Brazil; Video